ഇസ്ലാമാബാദ്: പാകിസ്താൻ സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബജ്വയുടെ കാലാവധി മൂന ്നു വർഷം ദീർഘിപ്പിച്ച നടപടി സുപ്രീംകോടതി സസ്പെൻഡ് ചെയ്തു. ഈ മാസം 29ന് വിരമിക് കാനിരിക്കെയാണ് പാക് സർക്കാർ ബജ്വയുടെ കാലാവധി 2022 വരേക്ക് ദീർഘിപ്പിത്. ബുധനാഴ്ച കേസിൽ വാദം കേൾക്കും.
ആഗസ്റ്റ് 19നാണ് പ്രധാനമന്ത്രി ഇംറാൻ ഖാൻ, ബജ്വയുടെ കാലാവധി ദീർഘിപ്പിക്കാനുള്ള നിർദേശത്തിന് അംഗീകാരം നൽകിയത്. സേന തലവെൻറ കാലവധി ദീർഘിപ്പിക്കുന്ന ഉത്തരവിൽ ഒപ്പുവെക്കാൻ പ്രസിഡൻറിന് മാത്രമേ അധികാരമുള്ളൂവെന്ന് കേസ് പരിഗണിക്കവെ ചീഫ് ജസ്റ്റിസ് ആസിഫ് സഈദ് ഖോസ പറഞ്ഞു. മന്ത്രിസഭയിലെ 25 അംഗങ്ങളിൽ 11 പേർ മാത്രമാണ് നടപടിയെ അനുകൂലിച്ചതെന്നും ജഡ്ജി നിരീക്ഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.