യാംഗോൻ: റോഹിങ്ക്യൻ അഭയാർഥികളെ തിരിച്ചെടുക്കുന്നതു സംബന്ധിച്ച് ബംഗ്ലാദേശും മ്യാന്മറും ധാരണയിലെത്തി. മ്യാന്മർ ജനാധിപത്യ നേതാവ് ഒാങ്സാൻ സൂചിയും ബംഗ്ലാദേശ് വിദേശകാര്യമന്ത്രി മഹ്മൂദ് അലിയും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തിൽ ധാരണയിലെത്തിയത്. രണ്ടു മാസത്തിനകം റോഹിങ്ക്യൻ അഭയാർഥികളെ തിരികെ സ്വീകരിക്കാനാണ് തീരുമാനം. റോഹിങ്ക്യകൾക്കെതിരായ സൈനിക നടപടി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മ്യാന്മറിനു മേൽ അന്താരാഷ്ട്രതലത്തിൽ സമ്മർദമുയർന്നിരുന്നു. എന്നാൽ, എത്രത്തോളം ആളുകളെ തിരിച്ചുവിളിക്കുമെന്നതു സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. തിരിച്ചെത്തുന്നവർക്ക് മ്യാന്മർ ഭരണകൂടം മതിയായ സുരക്ഷ ഒരുക്കണമെന്ന് മനുഷ്യാവകാശ സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇരു നേതാക്കളും വികസനകാര്യങ്ങളിെല സഹകരണവും സൗഹൃദവും സംബന്ധിച്ചും രാഖൈനിൽനിന്ന് പലായനം ചെയ്ത റോഹിങ്ക്യകൾക്ക് ബംഗ്ലാദേശ് സംരക്ഷണം നൽകിയതു സംബന്ധിച്ചുമാണ് ചർച്ച നടത്തിയതെന്ന് മ്യാന്മർ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. എന്നാൽ, കൂടുതൽ വിവരങ്ങൾ വ്യക്തമായിട്ടില്ല.റോഹിങ്ക്യകൾക്കു നേരെയുള്ള സൈന്യത്തിെൻറ ആക്രമണത്തെ തുടർന്ന് ആഗസ്റ്റിൽ മാത്രം ആറുലക്ഷത്തിൽപരം റോഹിങ്ക്യകൾ ബംഗ്ലാദേശിലേക്ക് കുടിയേറിയിരുന്നു. നിരവധിപേർ മരിക്കുകയും ചെയ്തു. ബുദ്ധഭൂരിപക്ഷമായ മ്യാന്മറിൽ ന്യൂനപക്ഷ വിഭാഗമായ റോഹിങ്ക്യകളെ അംഗീകരിക്കാൻ ബുദ്ധവിഭാഗം തയാറായിരുന്നില്ല. തുടർന്ന് റോഹിങ്ക്യകളുടെ വീടുകൾക്ക് തീവെക്കുകയും സ്ത്രീകളെയും പെൺകുട്ടികളെയും പീഡിപ്പിക്കുകയും ചെയ്തു. അതോടെ നിരവധി അഭയാർഥികളാണ് ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്.
സൈന്യത്തിെൻറ നടപടി വംശീയ ഉന്മൂലനം ലക്ഷ്യമാക്കിയുള്ളതാണെന്നായിരുന്നു യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സൺ അഭി്പ്രായപ്പെട്ടത്.
പോപ് ഫ്രാൻസിസിെൻറ സന്ദർശനത്തിന് മുന്നോടിയായാണ് ഇരു പ്രതിനിധികളും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. നവംബർ 26നാണ് പോപ്പിെൻറ മ്യാന്മർ സന്ദർനം. മ്യാന്മർ സൈനിക മേധാവി ജെൻ മിൻ ഒാങ് െഹ്ലയിങ്ങുമായും ഒാങ്സാൻ സൂചിയുമായും കൂടിക്കാഴ്ച നടത്തും. പിന്നീട് ബംഗ്ലാദേശിലെ ധാക്കയിൽ റോഹിങ്ക്യൻ അഭയാർഥികളെയും പോപ് ഫ്രാൻസിസ് സന്ദർശിക്കും. കഴിഞ്ഞ ആഴ്ചകളിൽ പ്രശ്നപരിഹാരത്തിന് നേതാക്കളിൽ സമ്മർദം ചെലുത്താനായി ലോക നേതാക്കൾ മ്യാന്മർ സന്ദർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.