അണക്കെട്ട് തകർന്ന് മ്യാൻമറിൽ വെള്ളപ്പൊക്കം

യാേങ്കാൺ: അണക്കെട്ട് തകർന്ന് മ്യാൻമറിലുണ്ടായ വെള്ളപ്പൊക്കത്തിൽ 85ഒാളം ഗ്രാമങ്ങൾ മുങ്ങി. ഏകദേശം 63,000 പേർ വീട് ഉപേക്ഷിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടി വന്നുവെന്നാണ് റിപ്പോർട്ടുകൾ. പ്രളയത്തിൽ ആറ് പേർ മരിച്ചു.

ബാഗോ പ്രവിശ്യയിലെ സ്വർ ഷൗങ് അണക്കെട്ട് സംഭരണശേഷി കഴിഞ്ഞതിനെ തുടർന്ന് തിങ്കളാഴ്ച മുതൽ നിറഞ്ഞൊഴുകിയിരുന്നു. എന്നാൽ, അണക്കെട്ടിന് തകർച്ചയുണ്ടാവില്ലെന്ന വിശ്വാസത്തിൽ ജനങ്ങൾ വീടുകളിൽ നിന്ന് മാറി താമസിക്കാൻ കൂട്ടാക്കിയില്ല. പിന്നീട് അണക്കെട്ടിെൻറ സ്പിൽവേയിലൊന്ന് തകരുകയായിരുന്നു. 2001ൽ നിർമിച്ച അണക്കെട്ടാണ് തകർന്നത്.

രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജൂൺ മാസം മുതൽ തുടരുന്ന കനത്ത മൺസൂൺ മഴയിൽ മ്യാൻമറിൽ വൻ ദുരിതമാണ് ഉണ്ടായത്. പ്രളയത്തെ തുടർന്ന് മ്യാൻമറിലെ നിരവധി റോഡുകളും പാലങ്ങളും െവള്ളത്തിനടിയിലായി. മ്യാൻമറിലെ രണ്ട് പ്രധാന നഗരങ്ങളിലെ ബന്ധിപ്പിക്കുന്ന യാേങ്കാൺ-മണ്ഡാലേ ഹൈവേയിൽ വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു.

Tags:    
News Summary - Myanmar dam breach displaces thousands-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.