ബീജിങ്: കിഴക്കൻ ചൈനയിലെ കിന്‍റർഗാർഡനിലുണ്ടായ സ്ഫോടനത്തിൽ ഏഴു പേർ മരിച്ചു. 66 പേർക്ക് പരിക്കേറ്റു. ഇതിൽ ഒമ്പത് പേരുടെ നില ഗുരുതരം. ജിയാങ്ഷു പ്രവിശ്യയിലെ ഫെൻസിയൻ കൗണ്ടിയിൽ സ്ഥിതി ചെയ്യുന്ന നഴ്സറി സ്കൂളിലാണ് സ്ഫോടനം ഉണ്ടായത്.
ഉച്ചക്ക് ശേഷം കുട്ടികൾ നഴ്സറിയിൽ നിന്ന് പോകുന്ന സമയത്തായിരുന്നു സ്ഫോടനം. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാകാമെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് ഗ്ലോബൽ ടൈംസും ചൈന യൂത്ത് ഡെയ് ലി എന്നീ പത്രങ്ങൾ റിപ്പോർട്ട് ചെയ്തു.
പ്രാദേശിക സമയം വൈകീട്ട് അഞ്ചിന് നഴ്സറി സ്കൂളിന്‍റെ ഗേറ്റിന് 100 മീറ്റർ അകലെയാണ് സ്ഫോടനം നടന്നത്. രണ്ടു പേർ സംഭവസ്ഥലത്തും ഏഴു പേർ ആശുപത്രിയിലും മരിച്ചു. സ്ഫോടനത്തെ കുറിച്ച് ഫെൻസിയൻ കൗണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.