ലാഹോർ: പാകിസ്താനിലെ കസൂറിൽ ആറു വയസ്സുകാരി സൈനബിനെ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ പ്രധാന പ്രതി പിടിയിലായി. സൈനബ് താമസിച്ചിരുന്ന വീടിെൻറ സമീപത്ത് താമസിക്കുന്ന 23കാരനാണ് പിടിയിലായത്. ഇംറാൻ അലി എന്ന ഇയാൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ കുറ്റമേറ്റുപറഞ്ഞതായി പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇയാളെ നേരത്തെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ, അലി ക്രൂരകൃത്യം ചെയ്യില്ലെന്ന സൈനബിെൻറ കുടുംബത്തിെൻറ അഭിപ്രായം സ്വീകരിച്ച് വെറുതെവിടുകയായിരുന്നു. പിന്നീട് ചില തെളിവുകൾകൂടി ലഭിച്ചതോടെ വീണ്ടും ഇയാളെ പിടികൂടുകയായിരുന്നു.
ഡി.എൻ.എ ടെസ്റ്റ് അടക്കമുള്ളവ നടത്തിയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇയാളുടെ കൂട്ടുകാരായ ചിലരും പൊലീസ് കസ്റ്റഡിയിലുണ്ട്. കൂടുതൽ പേർക്ക് കൊലപാതകത്തിൽ ബന്ധമുണ്ടോ എന്നകാര്യവും അന്വേഷിക്കുന്നുണ്ട്.
ജനുവരി അഞ്ചിനാണ് സൈനബിെൻറ മൃതദേഹം കസൂറിലെ മാലിന്യക്കൂമ്പാരത്തിൽനിന്ന് കണ്ടെടുത്തത്. ബലാത്സംഗത്തിനു ശേഷമാണ് പെൺകുട്ടി കൊല്ലപ്പെട്ടതെന്ന റിപ്പോർട്ട് വന്നതോടെ രാജ്യത്ത് വിവിധ ഭാഗങ്ങളിൽ ജനം തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.