ടോക്യോ: ജപ്പാനിലെ പ്രാദേശിക തെരഞ്ഞെടുപ്പിൽ വിജയിച്ച് മിസുസു ഇകേദ. ജപ്പാെൻറ ചരി ത്രത്തിൽ ആദ്യമായാണ് തെക്കൻ നഗരമായ തരുമിസുവിനെ പ്രതിനിധാനം ചെയ്ത് ഒരു വനിത പ്ര ാദേശിക തെരഞ്ഞെടുപ്പിൽ വിജയിക്കുന്നത്.
20 വർഷത്തിനിടെ ആദ്യമായാണ് തരുമിസുവിൽ ഒരു വനിത മത്സരിക്കുന്നത്. രാജ്യവ്യാപകമായി നടന്ന തെരഞ്ഞെടുപ്പിൽ മേയർ സ്ഥാനത്തേക്ക് ആറു വനിതകളാണ് തെരഞ്ഞെടുക്കപ്പെട്ടത്. രാഷ്ട്രീയത്തിലെ സ്ത്രീപ്രാതിനിധ്യത്തിൽ മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് ഏറെ പിറകിലാണ് ജപ്പാൻ. പാർലമെൻറിൽ 10 ശതമാനമാണ് സ്ത്രീപ്രാതിനിധ്യം. പ്രാദേശിക അസംബ്ലികളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സ്ത്രീകളുടെ എണ്ണവും വർധിച്ചിട്ടുണ്ട്.
അതിനിടെ, പ്രാദേശിക തെരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജനായ യോഗി എന്നറിയപ്പെടുന്ന പുരാണിക് യോഗേന്ദ്രയും വിജയിച്ചു. ജാപ്പനീസ് തെരഞ്ഞെടുപ്പിൽ വിജയിക്കുന്ന ആദ്യ ഇന്ത്യൻ വംശജനാണ് 41കാരനായ യോഗേന്ദ്ര. ടോക്യോയിലെ എദോഗവ മണ്ഡലത്തിൽനിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.