ഗസ്സ സിറ്റി: ഗസ്സയിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ ഗർഭിണിയും 18 വയസ്സുകാരനുമടക്കം മൂന്നുപേർ കൊല്ലപ്പെട്ടു. രണ്ട് ഹമാസ് അംഗങ്ങളെ വധിച്ചതിന് തിരിച്ചടിയായി ഗസ്സയിൽനിന്ന് 150ഒാളം റോക്കറ്റുകൾ ബുധനാഴ്ച ഇസ്രായേലിലേക്ക് തൊടുത്തിരുന്നു. ഇതിൽ ആറ് ഇസ്രായേൽ പൗരന്മാർക്ക് പരിക്കേറ്റു. ഇതിന് മറുപടിയെന്നോണമാണ് ബുധനാഴ്ച രാത്രി തുടർച്ചയായി ഗസ്സയിൽ ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവരിൽ ഒരാൾ ഹമാസ് സൈനികനാണ്. സംഭവത്തിൽ 12 ഫലസ്തീനികൾക്ക് പരിക്കേറ്റിട്ടുമുണ്ട്.
അതിനിടെ, ഹമാസിനെതിരെ ശക്തമായ സൈനികനീക്കത്തിന് ഒരുക്കങ്ങൾ നടക്കുന്നതായും റിപ്പോർട്ടുണ്ട്. ഇതിനായി ഗസ്സ അതിർത്തിയിലെ ഇസ്രായേലികളെ ഒഴിപ്പിക്കാൻ തുടങ്ങിയതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇസ്രാേയൽ ഗസ്സക്കെതിരെ ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ പ്രതിരോധ നീക്കങ്ങൾ നടത്തുമെന്ന് ഹമാസ് വക്താവ് അബ്ദുൽ ലത്തീഫ് അൽ ഖാനു ട്വിറ്ററിൽ കുറിച്ചു. സിവിലിയന്മാർക്ക് നേരെയുള്ള ആക്രമണങ്ങൾക്ക് തക്കതായി തിരിച്ചടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇൗജിപ്തിെൻറയും യു.എന്നിെൻറയും മധ്യസ്ഥതയിൽ ഹമാസിനും ഇസ്രായേലിനുമിടയിൽ വെടിനിർത്തൽ കരാറിന് ശ്രമം തുടരുന്നതിനിടെയാണ് വീണ്ടും ഏറ്റുമുട്ടലുണ്ടായിരിക്കുന്നത്. മാർച്ച് അവസാനത്തിൽ ആരംഭിച്ച ഫലസ്തീനികളുടെ പ്രതിഷേധത്തിന് നേരെ നടന്ന ആക്രമണങ്ങളിൽ ഇതിനകം 160ലേറെ നിരായുധർ കൊല്ലപ്പെട്ടിട്ടുണ്ട്. ഗസ്സയിലേക്ക് വിവിധ ചരക്കുകൾ എത്തിക്കുന്ന വഴികളും സമുദ്രഗതാഗതവും തടസ്സപ്പെടുത്തുന്ന നടപടിയും ഇസ്രായേൽ സ്വീകരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.