ജറൂസലം: ഗസ്സയിലേക്ക് ഹമാസ് നിർമിച്ച തുരങ്കം കൊട്ടിയടക്കുന്നത് ലക്ഷ്യമിട്ട് ഭൂഗർഭ മതിലിെൻറ നിർമാണവുമായി ഇസ്രായേൽ മുന്നോട്ട്. ഇസ്രായേലുമായി അതിർത്തിപങ്കിടുന്ന ഗസ്സയുടെ ഭൂഭാഗത്തിലേക്കുള്ള എല്ലാ വഴികളും ഇതോടെ അടയും. ക്രെയിനുകളുപയോഗിച്ച് കുഴികൾ നിർമിക്കുകയും സെൻസറുകളും മറ്റു ഉപകരണങ്ങളും സ്ഥാപിക്കുകയും ചെയ്യുന്ന പ്രാരംഭ പണികളാണ് ഇപ്പോൾ ആരംഭിച്ചത്. 60 കി.മീറ്ററാണ് ഭൂഗർഭ മതിലിെൻറ നീളം. 2014ൽ ഇസ്രായേലുമായുള്ള യുദ്ധത്തിൽ ഇതുവഴിയുള്ള തുരങ്കങ്ങൾ ഉപയോഗിച്ചായിരുന്നു ഹമാസ് ആയുധങ്ങളും മറ്റും കടത്തിയിരുന്നത്. ഇൗ സാഹചര്യത്തിൽ മതിൽ പണിയുന്നത് ഏറ്റവും ശരിയായ തീരുമാനമാണെന്നാണ് പ്രാദേശിക കൗൺസിലിെൻറ മേധാവി ഗാദി യർകോണി പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.