മൊസൂൾ: ഇറാഖിലെ രണ്ട് നഗരങ്ങളിൽ െഎ.എസ് തീവ്രവാദികൾ നടത്തിയ ചാവേറാക്രമണങ്ങളിൽ 21 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ ശിയാ തീർഥാടകരും ഉൾപ്പെടും. വടക്കൻ ഇറാഖിലെ തിക്രിതിലും സമാറയിലുമാണ് മൂന്ന് ചാവേറുകൾ പൊട്ടിത്തെറിച്ചത്.
മേഖലയിലെ പ്രധാന ശിയാ തീർഥാടന കേന്ദ്രങ്ങളിലൊന്നാണ് സമാറ. ബോംബുകൾ നിറച്ച ആംബുലൻസുമായി വന്ന ചാവേർ ഇവിടെ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. സമാറയിൽ നാല് ഇറാനികൾ ഉൾപ്പെടെ 11 പേരും തിക്രിതിൽ ഒമ്പതു പേരുമാണ് മരിച്ചത്.
അതിനിടെ ഇറാഖിലെ രണ്ടാമത്തെ വലിയ നഗരവും െഎ.എസിെൻറ അവസാന ശക്തി ക്രേന്ദ്രങ്ങളിലൊന്നുമായ മൊസൂളിൽ ഇറാഖിസേനയും െഎ.എസും തമ്മിലുള്ള പോരാട്ടം രൂക്ഷമായി തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.