ഇസ്ലാമാബാദ്: പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ നൽകിയ തെളിവുകൾ നിഷേധിച്ച് പാകിസ്താൻ. പുൽവാമ ഭ ീകരാക്രമണത്തിലെ പാകിസ്താൻെറ പങ്ക് തെളിയിക്കുന്നതിനായാണ് ഇന്ത്യ രേഖകൾ കൈമാറിയത്. എന്നാൽ, നൽകിയ രേഖകൾ രാജ്യത്തെ സംഘടനകളുടെ പങ്ക് തെളിയിക്കാൻ പര്യാപ്തമല്ലെന്നും പുതിയ വിവരങ്ങൾ നൽകിയാൽ അന്വേഷണം നടത്തുമെന്നും പാകിസ്താൻ അറിയിച്ചു.
ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈകമീഷണറായ അജയ് ബിസാരിയയെയാണ് പാകിസ്താൻ ഇക്കാര്യം അറിയിച്ചത്. ഫെബ്രുവരി 27നാണ് പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട രേഖകൾ പാകിസ്താന് ഇന്ത്യ കൈമാറിയത്. പാകിസ്താനിൽ പ്രവർത്തിക്കുന്ന ജയ്ശെ മുഹമ്മദിനും മസൂദ് അസ്ഹറിനും ഭീകരാക്രമണത്തിൽ പങ്കുണ്ടെന്നത് തെളിയിക്കുന്ന രേഖകളാണ് ഇന്ത്യ കൈമാറിയത്.
ചില ടെലിഫോൺ നമ്പറുകളും വാട്സ് ആപ് ഐ.ഡികളുമാണ് ആക്രമണത്തിൽ പാക് പങ്ക് തെളിയിക്കാൻ ഇന്ത്യ കൈമാറിയതെന്ന് പാകിസ്താനിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഡോൺ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.