മെൽബൺ: ആസ്േട്രലിയയിൽ ഇന്ത്യക്കാരനായ ടാക്സിഡ്രൈവർക്ക് മർദനമേറ്റു. കാറിൽ യാത്രചെയ്ത സ്ത്രീയും പുരുഷനുമാണ് ഡ്രൈവർ പ്രദീപ് സിങ്ങിനെ മർദിക്കുകയും വംശീയഅധിേക്ഷപം നടത്തുകയും ചെയ്തത്.
പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യാത്രക്കാരി ഛർദിക്കണമെന്ന് പറഞ്ഞപ്പോൾ ഇവരോട് പുറത്തിറങ്ങണമെന്നും ഇല്ലെങ്കിൽ കാർ വൃത്തിയാക്കാനുള്ള പണം തരണമെന്നും ഡ്രൈവർ ആവശ്യപ്പെട്ടിരുന്നത്രെ.
ഇതിൽ പ്രകോപിതരായ യാത്രക്കാർ ഡ്രൈവറെ മർദിക്കുകയായിരുന്നു. ആസ്ട്രേലിയയിലെ തസ്മാനിയയിലാണ് സംഭവം. യാത്രക്കാരായ രണ്ടുപേർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. പരിക്കേറ്റ പ്രദീപ് സിങ് ആസ്േട്രലിയയിൽ വിദ്യാർഥിയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.