ഹോങ്കോങ്: അനുമതിയില്ലാതെ റാലി നടത്തിയതിന് ഹോങ്കോങ്ങിലെ ജനാധിപത്യ സമരനേ താക്കളായ േജാഷ്വ വോങ്ങിനയും ആഗ്നസ് ചോയെയും അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് ജാ മ്യത്തിൽ വിട്ടതായും റിപ്പോർട്ടുണ്ട്. ഹോങ്കോങ് വിമാനത്താവളത്തിൽനിന്ന് സ്വതന്ത്ര ആ ക്ടിവിസ്റ്റായ ആൻഡി ചാൻ അറസ്റ്റിലായതിനു പിന്നാലെയാണ് ഇരുവരെയും തടവിലാക്കിയത്.
ഹോങ്കോങ്ങിെൻറ പൂർണ സ്വാതന്ത്ര്യമാവശ്യപ്പെട്ട് ശനിയാഴ്ച വൻ പ്രതിഷേധറാലി നടത്താനിരിക്കെയാണ് സമരനേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഡെമോസിസ്റ്റോ പാർട്ടിയുടെ സെക്രട്ടറി ജനറലാണ് വോങ്, ചോ പാർട്ടി അംഗവും.
നിയമവിരുദ്ധമായി യോഗം ചേർന്നുവെന്നാരോപിച്ചാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. അതേസമയം, ഇവർക്കെതിരായ കേസ് നവംബറിൽ പരിഗണിക്കാനിരിക്കെയാണ് ജാമ്യം നൽകിയത്. വോങ്ങിനെ റെയിൽവേസ്റ്റേഷനിൽ വെച്ചും ചോയെ വീട്ടിൽനിന്നുമാണ് അറസ്റ്റ് ചെയ്തത്.
2014ൽ ഹോങ്കോങ്ങിൽ നടന്ന അംബ്രല്ല മൂവ്മെൻറിെൻറ നേതാക്കളിൽ ഒരാളാണ് 22കാരനായ വോങ്. കുറ്റവാളികളെ ചൈനക്കു കൈമാറാൻ അനുമതി നൽകുന്ന ബിൽ റദ്ദാക്കണമെന്ന് വോങ് ആവശ്യപ്പെട്ടിരുന്നു. ചൈനയുടെ ഇടപെടൽ മൂലമാണ് ഹോങ്കോങ് ചീഫ് എക്സിക്യൂട്ടിവ് കാരി ലാം ബിൽ റദ്ദാക്കാൻ തയാറാവാത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.