ഇസ്ലാമാബാദ്: വടക്കുപടിഞ്ഞാറൻ പാകിസ്താനിലെ ഗോത്രവർഗ ജില്ലകൾ ചരിത്രത്തിലാദ്യമായി തെരഞ്ഞെടുപ്പിെൻറ ഭാഗമാകുന്നു. ഈ മേഖലകൾ പാക് ഭരണകൂടത്തിെൻറ നേരിട്ടുള്ള നിയന്ത്രണത്തിലാക്കിയതോടെയാണ് ജനങ്ങൾക്ക് വോട്ട് ചെയ്യാൻ അവസരം ലഭിച്ചത്. താലിബാനും അൽഖാഇദക്കും സ്വാധീനമുള്ള മേഖലകളാണിവ. 2018 മേയിലാണ് ഭരണഘടന ഭേദഗതിയിലൂടെ ഏഴു ജില്ലകളും ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യയിലേക്ക് കൂട്ടിച്ചേർത്തത്. 16 പ്രവിശ്യ നിയമസഭകളിലേക്ക് രണ്ടു സ്ത്രീകളടക്കം 285 സ്ഥാനാർഥികളാണ് രംഗത്തുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.