ബാേങ്കാക്: തായ്ലൻഡിൽ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച കുഞ്ഞിന് തുണയായി നായക്കുട്ടി. ഇക്കഴിഞ്ഞ മേയ് 15ന് വടക്കുകിഴക്കൻ തായ്ലൻഡിലെ നകോൺ റാചാസിമ പ്രവിശ്യയിലാണ് സംഭവം. ജന്മം നൽകിയ ആൺ കുഞ്ഞിനെ 15കാരി സമീപത്തെ കൃഷിയിടത്തിലെ അഴുക്കുചാലിൽ കുഴിച്ചിട്ട് കടന്നുകളഞ്ഞപ്പോൾ, പിങ്പോങ് മണ്ണു നീക്കി രക്ഷപ്പെടുത്തുകയായിരുന്നു.
പതിവില്ലാത്ത വിധം നായ് കുരച്ചതു കേട്ടാണ് യജമാനൻ സംഭവസ്ഥലത്തേക്ക് ശ്രദ്ധിക്കുന്നത്. കുഞ്ഞിനെ കണ്ടയുടൻ ആശുപത്രിയിലെത്തിച്ചു. പൊലീസ് അന്വേഷണം നടത്തി കൗമാരക്കാരിയായ പ്രതിയെ കണ്ടെത്തി. മാതാപിതാക്കളെ പേടിച്ചാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ് അമ്മ പൊലീസിനോട് പറഞ്ഞത്. കുഞ്ഞ് അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. അമ്മക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.