ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിെൻറ സൂത്രധാരൻ ഹാഫിസ് മുഹമ്മദ് സഇൗദ് രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നു. ഹാഫിസ് സഇൗദിെൻറ നേതൃത്വത്തിലുള്ള തീവ്രവാദ സംഘടന ജമാഅത്തുദഅ്വയുടെ േപര് മില്ലി മുസ്ലിം ലീഗ് പാകിസ്താൻ എന്നാക്കി മാറ്റിയാണ് രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്.
രാഷ്്ട്രീയ പാർട്ടി രജിസ്റ്റർ െചയ്യുന്നതിനായി തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ച് സഇൗദ് നടപടികൾ ആരംഭിച്ചു കഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ. ആഗസ്ത് 14ന് ലാഹോറിൽ നടക്കുന്ന ചടങ്ങിൽ ഒൗദ്യോഗികമായി പാർട്ടി പ്രഖ്യാപനമുണ്ടാകും.
അമേരിക്കയുടെയും ഇന്ത്യയുടെയും ഭീകരപ്പട്ടികയിൽ ഉൾപ്പെട്ടലോകത്ത് സഇൗദിനെ ആഗോള ഭീകരനായി അമേരിക്ക നേരെത്ത പ്രഖ്യാപിച്ചിരുന്നു. സമാധാനത്തിനും സുരക്ഷക്കും കോട്ടം തട്ടുെമന്ന് പറഞ്ഞ് നവാസ് ശരീഫ് സർക്കാർ സഇൗദിനെയും രണ്ടു സഹായികളെയും വീട്ടു തടങ്കലിലാക്കിയിരുന്നു. അന്തർദേശീയ ഭീകരവാദിയായി കണക്കാക്കയിട്ടുണ്ടെങ്കിലും ഇേപ്പാഴും ചില പാകിസ്താനി മത സംഘടനകളിൽ സ്വാധീനം ചെലുത്താൻ സഇൗദിനു കഴിയും. പാക് സൈന്യവുമായും ചാരസംഘടനയായ െഎ.എസ്.െഎയുമായും സഇൗദിന് അടുത്ത ബന്ധങ്ങളുണ്ട്.
ലശ്കറെ ത്വയ്യിബയെ നിരോധിച്ചുവെന്നാണ് പാക് അവകാശവാദം. എന്നാൽ 2001ൽ ഇന്ത്യൻ പാർലമെൻറ് ആക്രമണത്തെ തുടർന്ന് ജമാഅത്തുദഅ്വയായി ലശ്കറെ ത്വയ്യിബ വീണ്ടും ഉയർന്നു വന്നത് പാക് അധികൃതർ അവഗണിക്കുകയായിരുന്നെന്നും റിപ്പോർട്ടുകൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.