ഇസ്ലാമാബാദ്: മുൻ പാകിസ്താൻ പ്രധാനമന്ത്രി യൂസഫ് റസാ ഗീലാനിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. അദ്ദേഹത്തിെൻറ മകൻ കാസിം ഗിലാനിയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനേയും നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോയേയും കാസിം കുറ്റപ്പെടുത്തുകയും ചെയ്തു. 'ഇമ്രാൻ ഖാൻ സർക്കാരിനും നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോയ്ക്കും നന്ദി അറിയിക്കുന്നു. എെൻറ പിതാവിെൻറ ജീവൻ നിങ്ങൾ വിജയകരമായി അപകടത്തിലാക്കി. അദ്ദേഹത്തിെൻറ കോവിഡ് പരിശോധന ഫലം പോസിറ്റീവാണ്. പ്രാർഥനകൾ വേണം'- കാസിം ട്വീറ്റ് ചെയ്തു.
പ്രധാനമന്ത്രിയായിരിക്കെ വിദേശ രാജ്യങ്ങൾ നൽകിയ ഔദ്യോഗിക സമ്മാനങ്ങൾ ദുരുപയോഗം ചെയ്‌തെന്ന ആരോപണത്തിൽ ഗിലാനിക്ക് കഴിഞ്ഞ ദിവസം റാവൽപിണ്ടിയിലെ കോടതിയിൽ ഹാജരാകേണ്ടി വന്നിരുന്നു.
ഗിലാനി നിലവിൽ വീട്ടിൽ െഎസൊലേഷനിൽ കഴിയുകയാണെന്ന് മകൾ ഫിസ ബതൂൽ ഗിലാനി അറിയിച്ചു. ‘എൻറെ പിതാവ് കോവിഡ് പോസിറ്റീവാണ്. കോടതിയിൽ ഹാജരായി തിരിച്ചുവന്നതുമുതൽ അദ്ദേഹം രോഗലക്ഷണങ്ങൾ കാണിച്ചുതുടങ്ങിയിരുന്നു. പിതാവ് എത്രയും പെട്ടന്ന് സുഖം പ്രാപിക്കാൻ പ്രാർഥിക്കണം- ഫിസ ഗിലാനി പറഞ്ഞു. നിലവിൽ 132,405 പേർക്ക് പാകിസ്താനിൽ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 2,551 പേരാണ് രോഗം ബാധിച്ച് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.