കൈറോ: അയൽരാജ്യങ്ങളായ സുഡാനുമായും ഇത്യോപ്യയുമായും ഒരുവിധ സംഘർഷത്തിനുമില്ലെന്ന് ഇൗജിപ്ത് പ്രസിഡൻറ് അബ്ദുൽ ഫത്താഹ് അൽസീസി. നൈൽ നദിക്ക് കുറുകെ ഇത്യോപ്യ നിർമിക്കുന്ന ഗ്രാൻഡ് ഇത്യോപ്യൻ റിനൈസൻസ് (ജി.ഇ.ആർ) അണക്കെട്ടിനെച്ചൊല്ലി മേഖലയിൽ തർക്കം പുകയുന്നതിനിടെയാണ് സീസിയുടെ പ്രസ്താവന.
‘‘സഹോദരരാജ്യങ്ങളുമായി യുദ്ധം നടത്താൻ തയാറല്ല. മറ്റുള്ളവരുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടില്ല. സുഡാനും ഇത്യോപ്യയുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നത്’’ -ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യവെ സീസി പറഞ്ഞു. സുഡാൻ-ഇത്യോപ്യ അതിർത്തിയിൽ, നിർമാണം പൂർത്തിയായിക്കൊണ്ടിരിക്കുന്ന ജി.ഇ.ആർ അണക്കെട്ട് നൈലിലൂടെ രാജ്യത്തിന് കിട്ടുന്ന വെള്ളത്തിെൻറ അളവ് കുറക്കുമെന്നാണ് ഇൗജിപ്തിെൻറ പരാതി. എന്നാൽ, ഇത്യോപ്യ ഇത് അംഗീകരിക്കുന്നില്ല. സുഡാനും ഇത്യോപ്യയുടെ അഭിപ്രായത്തെ പിന്തുണക്കുന്നു. അഞ്ചു ബില്യൺ ഡോളർ ചെലവിൽ നിർമിക്കുന്ന അണക്കെട്ട് നിർമാണം പൂർത്തിയായാൽ ആഫ്രിക്കയിലെ ഏറ്റവും വലിയ ജലവൈദ്യുതി പ്ലാൻറായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.