കെയ്റോ: കോപ്റ്റിക് ക്രിസ്ത്യാനികൾക്ക് നേരെ ആക്രമണം നടന്നതിെൻറ പിന്നാലെ ലിബിയയിലെ ഭീകരർക്കെതിരെ ശക്തമായ നടപടികളുമായി ഇൗജിപ്ത്. ലിബിയയിലെ ഡെർനയിൽ ആറ് ഭീകര ക്യാമ്പുകൾക്ക് നേരെ രാജ്യം ആക്രമണം നടത്തിയെന്നാണ് റിപ്പോർട്ടുകൾ.
തീവ്രവാദി ക്യാമ്പുകൾക്ക് നേരെ ആക്രമണം നടത്താൻ മടിയില്ലെന്ന് ഇൗജിപ്ത് പ്രസിഡൻറ് അബ്ദുൽ ഫത്താഹ് അൽ സീസി പറഞ്ഞു. ഭീകരാക്രമണത്തിന് പിന്നാലെ ഇൗജിപ്ത് അമേരിക്കൻ പ്രസിഡൻറ് ഡോണാൾഡ് ട്രംപിെൻറ സഹായവും അഭ്യർഥിച്ചിട്ടുണ്ട്.
വെള്ളിയാഴ്ചയാണ് ഇൗജിപ്തിൽ കോപ്റ്റിക് ക്രൈസ്തവ സഭാംഗങ്ങൾ സഞ്ചരിച്ച ബസിനു നേരെയുണ്ടായ ഭീകരാക്രമണമുണ്ടായത്. ആക്രമണത്തിൽ കുട്ടികളുൾപ്പെടെ 28 പേർ മരിച്ചു. 27 പേർക്ക് പരിക്കേറ്റു. മിനിയ ഗവർണറേറ്റിലെ സെൻറ് സാമുവേൽ മൊണാസ്ട്രിയിലേക്കുള്ള യാത്രക്കിടെ സൈനിക യൂനിഫോമിൽ മുഖംമൂടി ധരിച്ചെത്തിയ 10 ഭീകരർ വെടിവെക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.