കറാച്ചി: ഭരണഘടന ഭേദഗതിയിലൂടെ വിവാഹ മോചിതരോ വിധവകളോ ആയ ഹിന്ദുസ്ത്രീകളുടെ പുനർവിവാഹത്തിന് അനുമതി നൽകി പാകിസ്താനിലെ സിന്ധ് പ്രവിശ്യ ചരിത്രം കുറിച്ചു.
ഇക്കഴിഞ്ഞ മാർച്ചിൽ പ്രവിശ്യ നിയമസഭയിൽ അവതരിപ്പിച്ച പ്രമേയം പാസായതോടെയാണ് ഇതുസംബന്ധിച്ച ഭരണഘടന ഭേദഗതിക്ക് വഴിയൊരുങ്ങിയത്.
പാകിസ്താൻ മുസ്ലിം ലീഗ് നേതാവ് നന്ദകുമാറാണ് പ്രമേയം അവതരിപ്പിച്ചത്. ഹിന്ദു സമുദായത്തിൽ പ്രായപൂർത്തിയാകാതെ വിവാവം കഴിക്കരുതെന്നും ഭേദഗതിയിൽ വ്യവസ്ഥയുണ്ട്.
വിവാഹമോചിതർക്കും വിധവകൾക്കും പുനർവിവാഹത്തിന് അനുമതിയുണ്ടായിരുന്നില്ല. അതേസമയം, ഹിന്ദു സമുദായത്തിൽപെട്ടവരെ നിർബന്ധിച്ച് മതപരിവർത്തനം നടത്തുന്നതിനെതിരെ കുമാർ സമർപ്പിച്ച പ്രമേയം തള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.