കാബൂൾ: അഫ്ഗാനിസ്താനിലെ ഖോസ്ത് പ്രവിശ്യയിലുണ്ടായ കാർബോംബ് സ്ഫോടനത്തിൽ 18 പേർ കൊല്ലപ്പെട്ടു. യു.എസ് സൈന്യത്തിന് സുരക്ഷയൊരുക്കുന്ന അഫ്ഗാൻ പൊലീസിന് നേരെയാണ് ആക്രമണമുണ്ടായത്. എന്നാൽ സാധാരണക്കാരാണ് കൊല്ലപ്പെട്ടവരിൽ കൂടുതലുമെന്നാണ് റിപ്പോർട്ടുകൾ.
പ്രാദേശിക സമയം 8:30നാണ് സ്ഫോടനം ഉണ്ടായതെന്ന് അഫ്ഗാൻ ഭരണകൂടം രാജ്യാന്തര മാധ്യമം അൽ ജസീറയോട് പറഞ്ഞു. ആക്രമണത്തിെൻറ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.