ഇസ്രായേൽ അധിനിവേശം അംഗീകരിക്കാൻ യു.എസ് അംബാസഡർക്ക് മടി; പ്രതിഷേധം

തെൽഅവീവ്: ഫലസ്തീൻ അധിനിവേശം നടത്തി ജൂത കുടിയേറ്റ കോളനികൾ നിർമിക്കുന്നതിനെതിരെ യു.എന്നും ലോക രാജ്യങ്ങളും ശക്തമായി രംഗത്തെത്തിയിട്ടും ഇസ്രായേലിനെ ‘പിന്തുണച്ച്’ അമേരിക്കയുടെ പുതിയ സ്ഥാനപതി. 

ഫലസ്തീൻ ഭൂമിയിൽ ‘ആരോപിക്കപ്പെടുന്ന  അധിനിവേശ’മെന്നായിരുന്നു ഇസ്രായേൽ പത്രത്തിനു നൽകിയ കന്നി അഭിമുഖത്തിൽ യു.എസ് സ്ഥാനപതി ഡേവിഡ് ഫ്രീഡ്മാൻ പറഞ്ഞത്. ഫലസ്തീൻ ഭൂമി കൈയേറുന്നതിനെ മുമ്പും പരസ്യമായി പിന്തുണച്ചയാളെന്ന നിലക്ക് ഫ്രീഡ്മാനെ ഇസ്രായേലിൽ സ്ഥാനപതിയാക്കുന്നതിനെതിരെ വ്യാപക വിമർശനമുയർന്നിരുന്നു. ഇതു സാധൂകരിക്കുന്നതാണ് തുടക്കത്തിലേ അദ്ദേഹത്തിെൻറ വാക്കുകൾ. എന്നാൽ, അമേരിക്കയുടെ നിലപാട് മാറ്റമല്ല, ഫ്രീഡ്മാൻ പറഞ്ഞതെന്നായിരുന്നു മറ്റു മുതിർന്ന ഉദ്യോഗസ്ഥരുടെ വിശദീകരണം.

Tags:    
News Summary - David Friedman refers to 'alleged' Israeli occupation- World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.