ബെയ്ജിങ്: കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ചൈന യാത്രാ വിലക്ക് ഏർപ്പെടുത്തി. വൈറസ് പൊട്ടിപ്പുറപ്പെട്ട വുഹാൻ നഗരത്തിലാണ് യാത്ര വിലക്ക് ഏർപ്പെടുത്തിയത്. വ്യാഴാഴ്ച മുതൽ പൊതു ഗതാഗത സംവ ിധാനവും റെയിൽവേ സ്റ്റേഷനും വിമാനത്താവളവും പ്രവർത്തിക്കില്ല.
കൊറോണ വൈറസ് ബാധിച്ച് ചൈനയിൽ മരിച്ചവരുടെ എണ്ണം 17 ആയി. രാജ്യത്തെ 13 പ്രവിശ്യകളിൽ നിന്നായി രോഗം ബാധിച്ചവരുടെ എണ്ണം 600 ആയി ഉയർന്നിട്ടുണ്ട്. ചൈനീസ് പുതുവർഷാഘോഷ കാലമായതിനാൽ രോഗം പടരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി കഴിഞ്ഞു.
ജപ്പാൻ, തായ്ലൻഡ്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങൾക്ക് പിന്നാലെ അമേരിക്കയിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ജനുവരി 15ന് വുഹാനിൽ നിന്ന് വാഷിങ്ടണിലെ സിയലിലെത്തിയ 30കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇയാൾ വാഷിങ്ടണിൽ ചികിത്സയിലാണെന്ന് യു.എസ് രോഗനിയന്ത്രണ കേന്ദ്രം അറിയിച്ചു.
ചൈനയിലെ ഹുബൈ പ്രവിശ്യയുടെ തലസ്ഥാനമാണ് വൈറസ് പൊട്ടിപ്പുറപ്പെട്ട വുഹാൻ നഗരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.