ബെയ്ജിങ്: ഭാര്യ ജീവിച്ചിരിക്കുന്നുണ്ടാകുമോ എന്ന അനിശ്ചിതത്വത്തിലാണ് ഒരു വർഷത്തിലേറെയായി ഫർഖാദ് എന്ന 39കാരൻ. 2017 മാർച്ചിലാണ് ഉയിഗൂർ വംശജയായ ഭാര്യയെ പൊലീസ് ബലമായി പിടിച്ചുകൊണ്ടുപോയത്. പാർപ്പിച്ചിരിക്കുന്ന കരുതൽ തടങ്കലിൽനിന്ന് അവർ ഭർത്താവിന് സന്ദേശം കൈമാറി. ‘‘എന്നെ അന്വേഷിക്കരുത്... ചൈനയിലേക്ക് വന്ന് ജീവൻ പണയപ്പെടുത്തരുത്...’’ എന്നായിരുന്നു ആ സന്ദേശം. 2017 ജൂണിലാണ് ഭാര്യയുടെ അവസാന സന്ദേശം ഫർഖാദിനു ലഭിച്ചത്. തടങ്കൽ കേന്ദ്രത്തിൽവെച്ച് നിരവധിതവണ ബോധരഹിതയായതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച വേളയിലായിരുന്നു അത്. പിന്നീട് ഒരു വിവരവും അവരെക്കുറിച്ച് ലഭിച്ചില്ല. മൂന്നു മക്കളുണ്ട് ദമ്പതികൾക്ക്.മറുപടിയില്ലെങ്കിലും ഭാര്യക്ക് മൊബൈലിലൂടെ സന്ദേശം അയക്കുന്നത് തുടരുകയാണ് ഫർഖാദ്്.
ഇക്കഴിഞ്ഞ ജൂണിൽ തിരിച്ചറിയൽ കാർഡ് കൈവശംവെക്കാത്തതിനാണ് ജൂലി എന്ന 23കാരിയെ പൊലീസ് പിടിച്ചുകൊണ്ടുപോയി കരുതൽ തടങ്കലിൽ പാർപ്പിച്ചത്. അവർ ഹിജാബ് ധരിക്കുന്നതും നമസ്കരിക്കുന്നതുമായിരുന്നു കുറ്റമായി കണ്ടത്. കരുതൽ തടങ്കൽ കേന്ദ്രത്തിെൻറ ഒറ്റനിലയിൽതന്നെ 230ഒാളം സ്ത്രീകളെ പാർപ്പിച്ചിട്ടുണ്ട്. ഇവരെ മതപരമായ പ്രാർഥനകളിൽനിന്ന് പിന്തിരിപ്പിച്ച് കമ്യൂണിസ്റ്റ് പാർട്ടിയുടെ തത്ത്വങ്ങളും സൈനിക രീതിയിലുള്ള ജീവിതരീതികളും പഠിപ്പിച്ച് ദേശഭക്തരാക്കുകയാണ് ലക്ഷ്യം. ഇൗദ് സന്ദേശങ്ങൾ അയക്കുന്നതുപോലും അധികൃതർ വിലക്കിയിട്ടുണ്ട്. വിലക്ക് ലംഘിച്ചാൽ മർദനമുറകളുമുണ്ട്. പ്രസിഡൻറ് ഷി ജിൻപിങ്ങിെൻറ മുൻഗാമികളുടെ പേരുകൾ ഹൃദിസ്ഥമാക്കാൻ ആവശ്യപ്പെടുന്നു. ക്ലാസ്മുറികൾ ഗാർഡുകളുടെ പൂർണ നിയന്ത്രണത്തിലാണ്.
ഉയിഗൂർ, കസാഖ്സ്, ഹുയ്, ഉസ്ബക് തുടങ്ങിയ മുസ്ലിം ന്യൂനപക്ഷ ഗോത്രവിഭാഗങ്ങളിൽപെട്ട 10 ലക്ഷം ആളുകളെ ചൈന സിൻജ്യങ് പ്രവിശ്യയിലെ കരുതൽ തടങ്കലിൽ പാർപ്പിച്ചിട്ടുണ്ടെന്നാണ് കണക്ക്. സിൻജ്യങ് പ്രവിശ്യയിലെ മുസ്ലിം വീടുകളിൽ ഇതിനകംതന്നെ ചൈന ക്യൂ. ആർ കോഡ് സംവിധാനം പതിച്ചുകഴിഞ്ഞതായി ഹ്യൂമൻ റൈറ്റ്സ് വാച്ച് പറയുന്നു. ഉയിഗൂർ മുസ്ലിംകളുടെ വ്യക്തിഗതവിവരങ്ങൾ ചോർത്താനാണിത്. ഇതനുസരിച്ച് വാതിലിൽ ഒട്ടിച്ച ക്യു.ആർ കോഡിൽ മൊബൈൽ ഉപേയാഗിച്ച് സ്കാൻ ചെയ്താൽ മാത്രമേ അവർക്ക് വീടിനു അകത്തേക്ക് പ്രവേശിക്കാനാവൂ. 2017ലാണ് ചൈനീസ് അധികൃതർ ഇൗ സമ്പ്രദായം തുടങ്ങിയത്. കോഡ് സ്കാൻ ചെയ്യുന്നതുവഴി ഒാരോ വീട്ടിലും എത്രപേർ താമസിക്കുന്നു, അവർ എന്തൊക്കെ ചെയ്യുന്നു എന്നൊക്കെ മനസ്സിലാക്കാം.
ഏകാന്തതടവുകളിൽ പാർപ്പിച്ചിരിക്കുന്നവരെ പട്ടിണിയിടുന്നതും പകലന്തിയോളം ഇരിക്കാൻ അനുവദിക്കാതെ നിർത്തുന്നതും പതിവാണത്രെ. 2009ലാണ് സിൻജ്യങ്ങിൽ വംശീയകലാപം തുടങ്ങിയത്. 2016ൽ കലാപം രൂക്ഷമായതോടെ ആഗോളശ്രദ്ധ പതിഞ്ഞു. തീവ്രവാദത്തിെൻറ പേരിൽ ചൈന അന്യായമായി തടവിലിട്ടിരിക്കുന്നവരെ മോചിപ്പിക്കണമെന്ന് െഎക്യരാഷ്ട്രസഭ ആവശ്യപ്പെട്ടു. മനുഷ്യാവകാശക്കുരുതി നടത്തുന്ന ചൈനക്കെതിരെ ഉപരോധം ചുമത്തുമെന്ന് യു.എസ് ഭീഷണിമുഴക്കി. ഇൗ വിഷയത്തിൽ ചൈനയുമായി മാധ്യസ്ഥശ്രമത്തിനിറങ്ങിയവരിൽ മലേഷ്യയിലെ അൻവർ ഇബ്രാഹീമും ഉണ്ട്. എന്നാൽ, എല്ലാ ആരോപണങ്ങളും ചൈന തള്ളി. എല്ലാ നടപടികളും രാജ്യത്തിെൻറ പ്രത്യേകിച്ച് സിൻജ്യങ്ങിനെ പുരോഗതിയിലേക്ക് നയിക്കാനാണെന്നുപറഞ്ഞ് തടിയൂരി. 12 ലക്ഷം ന്യൂനപക്ഷ മുസ്ലിം വിഭാഗങ്ങളാണ് ഇവിടെ താമസിക്കുന്നത്. ഇവർ എല്ലാവിധ അവകാശങ്ങളോടെയാണ് താമസിക്കുന്നതെന്നാണ് ചൈനയുടെ അവകാശവാദം.
ഒാരോ കുടുംബങ്ങളിൽ നിന്നും അംഗങ്ങളെ തട്ടിക്കൊണ്ടുേപായാണ് തടങ്കലിൽ പാർപ്പിക്കുന്നത്. ന്യൂനപക്ഷ വിഭാഗങ്ങളെ ഇല്ലാതാക്കുന്നതിലൂടെഒരു ജനത, ഒരൊറ്റ രാജ്യം എന്ന ആപ്തവാക്യം നടപ്പാക്കുകയാണ് കമ്യൂണിസ്റ്റ് പാർട്ടിയെന്ന് മനുഷ്യാവകാശ സംഘടനകൾ വിമർശിക്കുന്നു.
(കടപ്പാട്: ദ ഗാർഡിയൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.