ചൈനയുടെ ജി.ഡി.പി മൂന്ന് പതിറ്റാണ്ടിലെ താഴ്ചയിൽ

ബെയ്ജിങ്: വലിയ രണ്ടാമത്തെ സമ്പദ്വ്യവസ്ഥയായ ചൈനയിലെ മൊത്ത ആഭ്യന്തര ഉൽപാദനം (ജി. ഡി.പി) 29 വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ. അമേരിക്കയുമായി ഒന്നര വർഷമായി നടക്കുന്ന വ്യാപാര യുദ്ധം ശക്തമായ തിരിച്ചടിയായതിനെ തുടർന്ന് ജി.ഡി.പിയിലെ വളർച്ച 6.1 ശതമാനമായാണ് കുറഞ്ഞത്.

ചൈന- യു.എസ് വ്യാപാര യുദ്ധം അവസാനിപ്പിക്കുന്നതിെൻറ ആദ്യഘട്ട കരാർ ഒപ്പിട്ടതിെൻറ തൊട്ടടുത്ത ദിവസമാണ് നാഷനൽ ബ്യൂറോ സ്റ്റാറ്റിസ്റ്റിക്സ് കണക്ക് പുറത്തുവിട്ടത്.
1990നു ശേഷമുള്ള ഏറ്റവും കുറഞ്ഞ ജി.ഡി.പി വളർച്ചനിരക്കാണ് ഈ വർഷം രേഖപ്പെടുത്തിയത്. 13.1 ലക്ഷം കോടി ഡോളറിൽ നിന്ന് 14.38 ലക്ഷം കോടി ഡോളറായാണ് ജി.ഡി.പി ഉയർന്നത്. 2018ൽ 6.8 ശതമാനമായിരുന്നു ജി.ഡി.പി വളർച്ച.

Tags:    
News Summary - China GDP growth-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.