ബെയ്ജിങ്: ചൈനയിലെ സിൻജ്യങ് പ്രവിശ്യയിലെ ഉയിഗൂർ മുസ്ലിംകളെ തടവറയിൽ പാർപ്പിച്ചുവെന്ന റിപ്പോർട്ടുകൾ ന്യായീകരിച്ച ്ചൈന. 10 ലക്ഷത്തോളം ഉയിഗൂർ വംശജരെ വിവിധ തടങ്കൽപാളയങ്ങളിൽ പാർപ്പിച്ചിരിക്കുകയാണെന്ന് ജനീവ ആസ്ഥാനമായ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതിയാണ് റിപ്പോർട്ട് ചെയ്തത്.
നമസ്കാരം, നോമ്പ് പോലെയുള്ള മതചടങ്ങുകൾ; താടി, തൊപ്പി, ഹിജാബ് തുടങ്ങിയ മതചിഹ്നങ്ങൾ എന്നിവക്കു മാത്രമല്ല കുട്ടികൾക്ക് ഇഷ്ടപ്പെട്ട പേരിടുന്നതിനും സിൻജ്യങ്ങിൽ വിലക്കുണ്ട്.
എന്നാൽ, തീവ്രവാദത്തിൽനിന്ന് മുക്തരാക്കാനുള്ള പരിശീലനകേന്ദ്രങ്ങളാണ് അവയെന്നും തടങ്കൽപാളയങ്ങളല്ലെന്നും ചൈന വിശദീകരിക്കുന്നു. റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് ചൈനക്കെതിരെ അന്താരാഷ്ട്ര തലത്തിൽ പ്രതിഷേധമുയർന്നു.
സിൻജ്യങ് മേഖല ഇപ്പോൾ ശാന്തമാണെന്ന് പറഞ്ഞ അധികൃതർ എത്ര പേരെ തടങ്കൽപാളയങ്ങളിൽ പാർപ്പിച്ചുവെന്നത് വ്യക്തമാക്കിയില്ല. ഇൗ ക്യാമ്പുകളിലെത്തിയ ഉയിഗൂർ വംശജരുടെ ജീവിതം കൂടുതൽ വർണാഭമായി മാറിയെന്നാണ് സിൻജ്യങ് ഗവർണർ ഷൊഹ്റാത് സാകിർ ദേശീയ വാർത്ത ഏജൻസിക്കു നൽകിയ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടത്.
നിയമാനുസൃതമായി പ്രവർത്തിക്കുന്ന പരിശീലനകേന്ദ്രങ്ങളാണവ. ചൈനീസ് ഭരണഘടന, നിയമ വ്യവസ്ഥ, പ്രാദേശിക നിയമങ്ങൾ എന്നിവയാണ് അവിടെ പഠിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.