ബത്ലഹേം: പതിനേഴുകാരിയായ ഫലസ്തീൻ ആക്ടിവിസ്റ്റ് അഹദ് തമീമിക്ക് ഇസ്രായേൽ കോടതി എട്ടുമാസത്തെ ജയിൽ ശിക്ഷ വിധിച്ചു. തെൻറ ബന്ധുവായ കുട്ടിക്കുനേരെ വെടിയുതിർത്ത ഇസ്രായേൽ പട്ടാളത്തോട് പ്രതിഷേധിച്ച ഇവരെ 2017 ഡിസംബറിലാണ് കസ്റ്റഡിയിലെടുത്തത്.
തമീമി ഇസ്രായേൽ സൈനികരോട് കയർക്കുകയും ഏറ്റുമുട്ടുകയും ചെയ്തതിനെ തുടർന്ന് ഇവരെ പിടികൂടുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇസ്രായേൽ സൈനിക കോടതിയാണ് കേസിൽ കഴിഞ്ഞ ദിവസം വിധിപറഞ്ഞത്.
തമീമിക്കെതിരെ ചുമത്തിയ 12 കേസുകളിൽ നാലെണ്ണത്തിൽ അവർ കുറ്റം ഏറ്റുപറഞ്ഞു. അധിനിവേശത്തിന് കീഴിൽ നീതി പ്രതീക്ഷിക്കുന്നില്ലെന്നും കോടതി നിയമവിരുദ്ധമാണെന്നും തമീമി വിചാരണക്കിടെ വ്യക്തമാക്കിയതായി പിതാവ് ബാസിം തമീമി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.