കാബൂൾ: അഫ്ഗാനിസ്താനിൽ രണ്ട് വ്യത്യസ്ത ആക്രമണങ്ങളിൽ 47 മരണം. 200ലേറെ പേർക്ക് പരിക്കേറ്റതായും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
തെക്കുകിഴക്കൻ അഫ്ഗാനിലെ പക്ടിയ പ്രവിശ്യയിലെ പൊലീസ് പരിശീലന കേന്ദ്രത്തിനു നേരെയുണ്ടായ ചാവേറാക്രമണത്തിലും വെടിവെപ്പിലും 32 പേർ മരിച്ചു. മരിച്ചവരിൽ കൂടുതലും പൊലീസുകാരാണ്.
150 ലേറെ പേർക്ക് പരിക്കേറ്റു. ആയുധങ്ങളുമായെത്തിയ ആറുപേരാണ് ആക്രമണം നടത്തിയത്. ആയുധധാരികൾ പരീശീലന കേന്ദ്രത്തിലേക്ക് ഇരച്ചുകയറുകയായിരുന്നുവത്രെ. ആക്രമികളിൽ രണ്ടുപേരെ സൈന്യം വധിച്ചു. കാബൂളിൽ നിന്ന് 100കി.മീ അകലെയാണീ പ്രദേശം. ആക്രമികളെ കീഴടക്കാനുള്ള പോരാട്ടം മണിക്കൂറുകൾ നീണ്ടു.
സമീപപ്രവിശ്യയായ ഗസ്നിയിൽ നടന്ന മറ്റൊരാക്രമണത്തിൽ 15 സൈനികർ കൊല്ലപ്പെട്ടു. നാൽപതിേലറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണങ്ങളുടെ ഉത്തരവാദിത്തം താലിബാൻ ഏറ്റെടുത്തു. തീവ്രവാദികളെ തുരത്താനുള്ള സൈന്യത്തിെൻറ ആക്രമണം തുടരുന്നതിനിടെയാണ് തിരിച്ചടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.