ബംഗ്ളാദേശിൽ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന് ജാമ്യം

ധാക്ക: പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ മകനെ തട്ടിക്കൊണ്ടുപോയി കൊല്ലാന്‍ പദ്ധതിയിട്ടെന്ന കുറ്റത്തിന് അറസ്റ്റ്ചെയ്ത ബംഗ്ളാ-ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകന് ജാമ്യം. ആരോഗ്യം മോശമായതിനെ തുടര്‍ന്നാണ് ജാമ്യത്തില്‍വിട്ടത്. ഉടന്‍ ആശുപത്രിയിലേക്ക് മാറ്റുമെന്ന് പൊലീസ് അറിയിച്ചു.

ജയ് ജയ് ദിന്‍ മുന്‍ എഡിറ്റര്‍ ഷെഫീഖ് റഹ്മാനെ (81) അഞ്ചുമാസം മുമ്പാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിപക്ഷ നേതാവ് ഖാലിദ സിയയുടെ പ്രസംഗങ്ങള്‍ തയ്യാറാക്കിക്കൊടുക്കുന്ന ചുമതലവഹിച്ചിരുന്നു ഇദ്ദേഹം.
ഷെഫീഖ് റഹ്മാന്‍ ജീവനോടെ പുറത്തുവരുമെന്ന് കരുതുന്നില്ളെന്ന് മകന്‍ ഒരു അഭിമുഖത്തിനിടെ സൂചിപ്പിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.