കാഠ്മണ്ഡു: ഭരണഘടനയില്‍ കൂടുതല്‍ പ്രാതിനിധ്യമാവശ്യപ്പെട്ട് നേപ്പാളില്‍ മാധേശികള്‍ വീണ്ടും പ്രക്ഷോഭം തുടങ്ങി. പ്രക്ഷോഭം പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷത്തില്‍ കലാശിച്ചു. മണിക്കൂറുകള്‍ നീണ്ട പ്രക്ഷോഭം നയാബനേശ്വര്‍, സിങ്ദുര്‍ബാര്‍ മേഖലയില്‍ ഗതാഗതക്കുരുക്കുണ്ടാക്കി. 2000ത്തോളം പ്രക്ഷോഭകരാണ് ഈ മേഖലകളില്‍ തടിച്ചുകൂടിയത്. നിരോധിത മേഖലകളിലേക്ക് പ്രക്ഷോഭകര്‍ തള്ളിക്കയറാന്‍ ശ്രമിച്ചപ്പോഴാണ് പൊലീസ് ഇടപെട്ടത്. സുരക്ഷ കണക്കിലെടുത്ത് ഇവിടങ്ങളിലെ സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് മുന്നില്‍ പൊലീസിനെ വിന്യസിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.