ഗസ്സ: ഗസ്സ മുനമ്പില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ രണ്ടു മരണം. ആറും പത്തും വയസ്സുള്ള സഹോദരങ്ങളാണ് മരിച്ചത്. ശനിയാഴ്ച നടന്ന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ആശുപത്രിയാലാണ് മരിച്ചതെന്ന്് അരോഗ്യ മന്ത്രാലയ വക്താവ് അഷ്റഫ് അല്‍ ഖിദ്റ അറിയിച്ചു. ഇസ്റ അബൂ ഖോസയാണ് മരിച്ച പെണ്‍കുട്ടി. ഒക്ടോബറില്‍ നടത്തിയ മറ്റൊരു വ്യോമാക്രമണത്തില്‍ ഇവരുടെ മറ്റൊരു സഹോദരനും കൊല്ലപ്പെട്ടിരുന്നു.
വെള്ളിയാഴ്ച്ച രാത്രി ഇസ്രായേലിലെ വടക്കന്‍ പ്രദേശങ്ങളില്‍ റോക്കറ്റുകള്‍ പതിച്ചതിനു മണിക്കൂറുകള്‍ക്ക് ശേഷമാണ് ഗസ്സയില്‍ ഇസ്രായേലിന്‍െറ അഞ്ചു റൗണ്ട് വ്യോമാക്രമണം നടന്നത്. 2014ല്‍ ഇസ്രായേല്‍ നടത്തിയ യുദ്ധത്തില്‍ 2100ലധികം ഫലസ്തീനികളും ഹമാസ് നടത്തിയ തിരിച്ചടിയില്‍ 67 ഇസ്രായേല്‍ പട്ടാളക്കാരും കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.