സിറിയ: വ്യോമാക്രമണത്തില്‍ നിരവധി മരണം

സന്‍ആ: സിറിയയിലെ അലപ്പോയില്‍ സര്‍ക്കാര്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ കുട്ടികളടക്കം ചുരുങ്ങിയത് 29 പേര്‍ കൊല്ലപ്പെട്ടു. ഹെലികോപ്ടറില്‍നിന്ന് സ്ഫോടകവസ്തുക്കളും ഷെല്ലുകളും തുരുതുരാ വര്‍ഷിച്ചാണ് സൈന്യം ആക്രമണം നടത്തിയതെന്ന് എസ്.ഒ.എച്ച്.ആര്‍ (സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍റൈറ്റ്സ്) പറഞ്ഞു.
40 തവണ നടത്തിയ വ്യോമാക്രമണത്തില്‍ റഷ്യന്‍ യുദ്ധവിമാനങ്ങളും പങ്കെടുത്തു.

അതിനിടെ,റഖയില്‍ ഐ.എസിനെതിരെ സിറിയന്‍ സൈന്യം നിര്‍ണായക മുന്നേറ്റം നടത്തി. 2014 ആഗസ്റ്റിനുശേഷം ഇതാദ്യമായി റഖ പ്രവിശ്യയില്‍ കടക്കാനായതായി സര്‍ക്കാര്‍ മാധ്യമം അറിയിച്ചു. ഐ.എസിന് കീഴിലുള്ള ഹമ പ്രവിശ്യയിലാണ് റഷ്യന്‍ യുദ്ധവിമാനങ്ങളുടെ പിന്തുണയോടെ സിറിയന്‍ സൈന്യം മുന്നേറിയത്. ഒരു വ്യോമതാവളവും എണ്ണപ്പാടവും സ്ഥിതിചെയ്യുന്ന തബ്ഖയില്‍നിന്ന് 40 കിലോമീറ്റര്‍ മാത്രം ദൂരത്തിലാണ് ഹമ. ആക്രമണത്തില്‍ 26 ഐ.എസ് തീവ്രവാദികളും ഒമ്പത് സിറിയന്‍ സൈനികരും കൊല്ലപ്പെട്ടതായി എസ്.ഒ.എച്ച്.ആര്‍ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.