ബംഗ്ലാദേശിൽ വീണ്ടും ആയുധധാരികളുടെ ആക്രമണം; രണ്ടു മരണം

ധാക്ക:ബംഗ്ലാദേശിൽ വ്യത്യസ്ഥ സ്ഥലങ്ങളിൽ  ആയുധധാരികളുടെ ആക്രമണത്തിൽ രണ്ട് പേർ മരിച്ചു. പൊലീസ് ഉദ്യോഗസ്ഥെൻറ ഭാര്യയും കച്ചവടക്കാരനുമാണ് കൊല്ലപ്പെട്ടത്. ചിറ്റഗോങിൽ മകെൻറ സ്കൂൾ ബസ് കാത്ത് നിൽക്കവെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായ ബാബുൽ അക്തറിെൻറ ഭാര്യ മഹ്മൂദയെ മൂന്നംഗ സംഘമടങ്ങിയ ആയുധധാരികൾ അക്രമിക്കുകയായിരുന്നു. മറ്റൊരു സംഭവത്തിൽ സുനിൽ ഗോമസ് എന്ന ക്രിസ്ത്യൻ വ്യാപാരി കടയുടെ മുന്നിൽ വെച്ചാണ് കൊല്ലപ്പെട്ടത്.

രക്തത്തിൽ കുളിച്ച് കിടന്ന ഇയാളെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. നിരവധി തീവ്രവാദ ഗ്രൂപ്പുകൾക്കെതിരെയുള്ള റെയ്ഡുകൾക്ക് നേതൃത്വം നൽകിയയാളാണ് കൊല്ലപ്പെട്ട സ്ത്രീയുടെ ഭർത്താവായ പൊലീസ് ഉദ്യോഗസ്ഥൻ. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് വരികയാണെന്നും അധികൃതർ പറഞ്ഞു. ആക്രമണത്തിെൻറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. മുമ്പ് ഇതേരീതിയിൽ കൊല്ലപ്പെട്ട നിരവധി ബ്ലോഗർമാരുടെയും മനുഷ്യാവകാശ പ്രവർത്തകരുടെയും കൊലയുടെ ഉത്തരവാദിത്തം െഎഎസ്, അൽഖാഇദ അനുകൂല തീവ്രവാദികൾ ഏറ്റെടുത്തിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.