ജകാര്‍ത്തയില്‍ കൊല്ലപ്പെട്ടത് സിവിലിയനെന്ന് സ്ഥിരീകരണം

ജകാര്‍ത്ത:  ജകാര്‍ത്തയില്‍ കഴിഞ്ഞ ദിവസം നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട എട്ടുപേരില്‍ ഒരാള്‍ സിവിലിയന്‍ ആണെന്ന് സ്ഥിരീകരിച്ചു. നേരത്തേ കൊല്ലപ്പെട്ടവരില്‍ ഒരാള്‍ തീവ്രവാദിയാണെന്ന് അഭ്യൂഹമുണ്ടായിരുന്നു. 43കാരനായ സുഗിതോ ആണ് കൊല്ലപ്പെട്ടതെന്നും അദ്ദേഹം നാല് തീവ്രവാദികളെ തിരിച്ചറിഞ്ഞതായും ഇദ്ദേഹം റോഡ് മുറിച്ചുകടക്കുന്നതിനിടെ കൊല്ലപ്പെടുകയായിരുന്നെന്നും ജകാര്‍ത്ത പൊലീസ്  പറഞ്ഞു.  
സുഗിതോ ഇന്തോനേഷ്യയില്‍ പലരും ഉപയോഗിക്കുന്ന അപരനാമമാണെന്നും കഫേ ലക്ഷ്യമാക്കി തീവ്രവാദികര്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഒരാളാണ് സുഗിതോയെന്നും പൊലീസ് സ്ഥിരീകരിച്ചു. 20ലധികം പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. 2009നുശേഷം ഇന്തോനേഷ്യയില്‍ നടന്ന ഭീകരാക്രമണമാണിത്. ഐ.എസ് തീവ്രവാദികളാണ് ആക്രമണത്തിനു പിന്നിലെന്ന് ജകാര്‍ത്ത പൊലീസ് പറഞ്ഞു.
സിറിയയിലെ ഐ.എസിനെതിരെ ശക്തമായ പോരാട്ടം നടത്തുന്ന രാജ്യമാണ് ഇന്തോനേഷ്യ.
വ്യാഴാഴ്ചത്തെ ആക്രമണവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 12 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.