ജലാലാബാദ്: കിഴക്കന്‍ അഫ്ഗാനിസ്താനിലെ ജലാലാബാദില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിനുസമീപം സ്ഫോടനം. കോണ്‍സുലേറ്റിന് 200 മീറ്റര്‍ അകലെയുണ്ടായ സ്ഫോടനത്തില്‍ ആര്‍ക്കും പരിക്കില്ളെന്ന് അഫ്ഗാന്‍ അധികൃതര്‍ വ്യക്തമാക്കി.
കോണ്‍സുലേറ്റിനുസമീപം ഒരു തോക്കും ബോംബും കണ്ടെടുത്തിരുന്നു. ഞായറാഴ്ചരാത്രി വടക്കന്‍ അഫ്ഗാനിലെ മസാര്‍ ഇ ശരീഫ് നഗരത്തിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനുനേരെ ആക്രമണമുണ്ടായിരുന്നു. എന്നാല്‍, ജലാലാബാദ് കോണ്‍സുലേറ്റ് ആയിരുന്നില്ല പുതിയ ആക്രമണലക്ഷ്യമെന്ന് വിദേശകാര്യ മന്ത്രാലയവക്താവ് വികാസ് സ്വരൂപ് പറഞ്ഞു.
പാകിസ്താന്‍, ഇറാന്‍ കോണ്‍സുലേറ്റുകളും മേഖലയില്‍തന്നെയാണുള്ളത്. ലക്ഷ്യമെന്തായിരുന്നെന്ന് ഉറപ്പില്ളെന്നും എന്നാല്‍, ആ സമയം ഒരു പൊലീസ് സൈനികവ്യൂഹം അതുവഴി കടന്നുപോയതായും നന്‍ഗര്‍ഹര്‍ പ്രവിശ്യാ ഗവര്‍ണറുടെ വക്താവ് ആയത്തുല്ല ഖോഗ്യനി വ്യക്തമാക്കി.
മാലിന്യം സൂക്ഷിച്ച പെട്ടിയിലാണ് സ്ഫോടകവസ്തുക്കള്‍ സൂക്ഷിച്ചിരുന്നത്. ആക്രമണത്തിന്‍െറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.