ഇസ്ലാമാബാദ്: പാകിസ്താന്‍ സൈനിക മേധാവി ജനറല്‍ റഹീല്‍ ശരീഫിന്‍െറ ഒരാഴ്ച നീളുന്ന യു.എസ് സന്ദര്‍ശനം ഞായറാഴ്ച ആരംഭിച്ചു. 20 വരെയാണ് സന്ദര്‍ശനം. അഫ്ഗാനിസ്താന്‍, താലിബാന്‍, ഇന്ത്യ-പാക് ബന്ധം തുടങ്ങിയവ പ്രധാന ചര്‍ച്ചാവിഷയങ്ങളാവുമെന്ന് പാക് ഒൗദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. വൈസ് പ്രസിഡന്‍റ് ജോ ബൈഡന്‍, സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി തുടങ്ങിയ യു.എസ് ഉന്നത സൈനിക മേധാവികളുമായി റഹീല്‍ ചര്‍ച്ചനടത്തും. അഫ്ഗാന്‍ താലിബാനുമായി സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്ന് അമേരിക്ക നിര്‍ദേശിച്ചിരുന്നു.
അഫ്ഗാനുമായി അനുരഞ്ജന ചര്‍ച്ചകള്‍ക്ക് പാകിസ്താന്‍ തയാറാണെന്നും എന്നാല്‍, സമീപകാലത്ത് രാജ്യത്ത് നടന്ന താലിബാന്‍ ആക്രമണങ്ങളില്‍ അഫ്ഗാന്‍ സര്‍ക്കാറിന്‍െറ നിലപാട് സാഹചര്യം വഷളാക്കിയെന്നും പാക് വൃത്തങ്ങള്‍ അറിയിച്ചു. താലിബാന്‍ തലവന്‍ മുല്ല ഫസ്ലുല്ലക്കെതിരെ നടപടിയെടുക്കണമെന്ന് അഫ്ഗാനോട് പാകിസ്താന്‍ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയുമായി സമീപകാലത്ത് നടന്ന അതിര്‍ത്തി സംഘര്‍ഷങ്ങളും ചര്‍ച്ചചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.