ബഗ്ദാദ്: ആഭ്യന്തരസംഘര്‍ഷങ്ങളുടെ അശാന്തികള്‍ക്കിടെ ഇറാഖില്‍ സംഘടിപ്പിച്ച സൗന്ദര്യമത്സരത്തില്‍ 20 കാരി ശൈമ അബ്ദുല്‍ റഹ്മാന്‍ സൗന്ദര്യ കിരീടം ചൂടി. മദ്യസല്‍കാരവും നീന്തല്‍വേഷ നമ്പറുകളും ഒഴിവാക്കി നടത്തിയ മത്സരത്തിന് പക്ഷേ കനത്ത സൈനിക കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു.
മത്സരത്തെ മഹത്തായ സംഭവമായാണ് താന്‍ വിലയിരുത്തുന്നതെന്ന് ശൈമ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചു. അധിനിവേശവേളയില്‍ കേടുപാടുകള്‍ സംഭവിച്ച മൂസില്‍ അണക്കെട്ട് പുനരുദ്ധരിക്കാന്‍ ധനസമാഹരണം നടത്തുമെന്നും ‘മിസ് ഇറാഖ്’ അറിയിച്ചു.
1972നുശേഷം ആദ്യമായാണ് രാജ്യത്ത് സൗന്ദരമല്‍സരം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.