മന്ത്രിമാർ ഇന്ത്യാ വിരുദ്ധ പ്രസ്താവനകൾ നടത്തരുതെന്ന് നവാസ് ശരീഫ്

ഇസ് ലാമാബാദ്: പാകിസ്താനിലെ മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും ഇന്ത്യാവിരുദ്ധ പ്രസ്താവനകൾ നടത്തരുതെന്ന് പ്രധാനമന്ത്രി നവാസ് ശരീഫിൻെറ നിർദേശം. ഇത്തരം പ്രസ്താവനകൾ ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാനശ്രമങ്ങൾക്ക് തിരിച്ചടിയാണെന്നും ശരീഫ് പറഞ്ഞു. ശരീഫുമായി അടുത്ത ബന്ധമുള്ള ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി നാഷൻ ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഇന്ത്യയുമായുള്ള ബന്ധത്തെ പറ്റി നവാസ് ശരീഫ് ഏറെ ശുഭാപ്തി വിശ്വാസത്തിലാണെന്നും ഉദ്യോഗസ്ഥൻ അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള നല്ല ബന്ധത്തിൽ നിന്ന് മേഖലക്ക് നേട്ടമായിരിക്കും ലഭിക്കുക. അതേസമയം, പാക്ക് അധീന കശ്മീരിനെ പറ്റി മാത്രം ചർച്ച ചെയ്യണമെന്ന ന്യൂഡൽഹിയിൽ നിന്നുള്ള ആവശ്യത്തിന് ശരീഫ് എതിരാണ്. എന്നാൽ ഇത് ഇന്ത്യയുടെ ഔദ്യോഗിക നിലപാടല്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശരീഫ് വ്യക്തമാക്കി.

അതിനിടെ, പാകിസ്താൻ പ്രധാനമന്ത്രിയും പട്ടാളനേതൃത്വവും ഇന്ത്യയുമായുള്ള ബന്ധം സംബന്ധിച്ച് രണ്ടു തട്ടിലാണെന്ന വാദം മറ്റൊരു ഉദ്യോഗസ്ഥൻ തള്ളി. സർക്കാറും സൈന്യവും തമ്മിൽ യാതൊരു അഭിപ്രായ വ്യത്യാസവും ഇല്ലെന്ന് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാക് പ്രധാനമന്ത്രി നവാസ് ശരീഫും അടുത്ത മാസം സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിനിടെ കൂടിക്കാഴ്ച നടത്തുമെന്നാണ് അറിയുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-01-11 08:57 GMT