വാഷിങ്ടൺ: യു.എസിൽ കാണാതായ 57കാരനെ 18 വളർത്തു നായ്ക്കൾ ഭക്ഷണമാക്കിയെന്ന് പൊലീസ്. ടെക്സാസിൽ മാസങ്ങളായി കാണാ തിരുന്ന 57കാരൻെറ മരണത്തിന് പിന്നിലെ കാരണമാണ് പൊലീസ് കണ്ടെത്തിയത്. വീനസിലെ ഉൾപ്രദേശത്തുള്ള വീട്ടിൽ വളർത ്തുനായ്ക്കൾക്കൊപ്പം ഒറ്റക്ക് താമസിച്ചിരുന്ന ഫ്രെഡി മാക്ക് എന്നയാളിനെയാണ് വളർത്തുനായ്ക്കൾ ഭക്ഷണമാക് കിയത്.
മാക്കിനെ കാണാനില്ലെന്ന് പരാതി നേരത്തെ പൊലീസിന് ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മാക്കിൻെറ അസ്ഥികഷ്ണങ്ങൾ കണ്ടെത്തിയിരുന്നു. വളർത്തു നായ്ക്കളുടെ വിസർജ്യത്തിൽ നിന്ന് മനുഷ്യൻെ മുടി കണ്ടെത്തിയതോടെയാണ് മാക്കിനെ നായ്ക്കൾ ഭക്ഷണമാക്കിയെന്ന് പൊലീസിന് വ്യക്തമായത്.
എന്നാൽ, മാക്കിനെ കൊലപ്പെടുത്തിയത് വളർത്തു നായ്ക്കളാണോയെന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ല. ആദ്യം നായ്ക്കൾ മാക്കിനെ ഭക്ഷണമാക്കിയെന്ന് വിശ്വസിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ തയാറായിരുന്നില്ല. പിന്നീട് നടത്തിയ വിശദമായ പരിശോധനയിലാണ് ഇക്കാര്യം തെളിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.