ന്യൂയോർക്: അമേരിക്കൻ എയർലൈൻസും യുനൈറ്റഡ് എയർലൈൻസും വേൾഡ് ട്രേഡ് സെൻററിനുണ്ടായ കേടുപാടിൽ നഷ്ടപരിഹാരം നൽകാൻ തയാറായി. വേൾഡ് ട്രേഡ് സെൻറർ നടത്തിപ്പുകാരനായ ലാരി സിൽവർ സ്റ്റെയിനുമായി 9.51 കോടി യു.എസ് ഡോളറിനാണ് ഒത്തുതീർപ്പിലെത്തിയത്. 2011 സെപ്റ്റംബർ 11ന് നടന്ന ഭീകരാക്രമണത്തിനുശേഷം 13 വർഷം നീണ്ട വ്യവഹാരങ്ങൾക്കാണ് അന്ത്യമായത്.
ന്യൂയോർക്കിലെയും ന്യൂജഴ്സിയിലെയും പോർട്ട് അതോറിറ്റിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന വേൾഡ് ട്രേഡ് സെൻറർ ഭീകരാക്രമണം നടക്കുന്നതിെൻറ ആറ് മാസം മുമ്പ് സിൽവർ സ്റ്റെയിനിെൻറ സ്വകാര്യ സ്ഥാപനം നടത്തിപ്പിനായി 99 വർഷത്തേക്ക് പാട്ടത്തിെനടുക്കുകയായിരുന്നു. ഇൻഷുറൻസ് തുകയായി 455 കോടി ഡോളർ തുടക്കത്തിൽ ലഭിച്ചിരുന്നെങ്കിലും എയർലൈൻസിെൻറ വീഴ്ച ചൂണ്ടിക്കാട്ടി സിൽവർ സ്റ്റെയിൻ നഷ്ടപരിഹാരത്തുക ആവശ്യപ്പെട്ട് രംഗത്തുവരുകയായിരുന്നു. അന്ന് 1230 കോടി യു.എസ് ഡോളർ ആവശ്യപ്പെെട്ടങ്കിലും എയർലൈൻസ് നൽകാൻ തയാറായില്ല.
വർഷങ്ങൾ നീണ്ട നിയമപോരാട്ടങ്ങൾെക്കാടുവിൽ യു.എസ് ജില്ല കോടതി ജഡ്ജി അൽവിൻ ഹെല്ലെർ സ്റ്റെയിൻ മുന്നോട്ടുവെച്ച ഒത്തുതീർപ്പ് ഇരു വിഭാഗവും അംഗീകരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.