വാഷിങ്ടൺ: കോവിഡ് 19 വൈറസ് ബാധയിൽ ചൈനയെ കുറ്റപ്പെടുത്തി യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ചൈന വിവരങ്ങൾ മറ ച്ചുവെച്ചതിന് ലോകം വില നൽകുകയാണെന്ന് ട്രംപ് പറഞ്ഞു. ബെയ്ജിങ്ങാണ് ഇതിന് ഉത്തരവാദിയെന്നും ട്രംപ് ആരോപിച്ചു.
മാസങ്ങൾക്ക് മുമ്പ് ചൈനയിൽ റിപ്പോർട്ട് ചെയ്തപ്പോൾ തന്നെ കോവിഡ് വൈറസ് ബാധയെ കുറിച്ച് അറിഞ്ഞിരുന്നുവെങ്കിൽ കൃത്യമായ പ്രതിരോധ സംവിധാനങ്ങൾ ഒരുക്കാമായിരുന്നു. ചൈന കോവിഡ് വൈറസ് ബാധയെ കുറിച്ചുള്ള നിർണായക വിവരങ്ങൾ പുറത്ത് വിട്ടില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി.
അതേസമയം, യുറോപ്പിലും മറ്റ് രാജ്യങ്ങളിലും കോവിഡ് 19 വൈറസ് ബാധ അനുദിനം വർധിക്കുകയാണ്. 2,10,300 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 145 രാജ്യങ്ങളിൽ നിന്നുള്ള 9000 പേർ ഇതുവരെ രോഗബാധയേറ്റ് മരിച്ചിട്ടുണ്ട്. നിലവിലെ കണക്കുകൾ പ്രകാരം ഇറ്റലിയിലാണ് ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങളുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.