കശ്മീർ: ദ്വിമുഖ നയവുമായി യു.എസ്

വാഷിങ്ടൺ: ജമ്മു-കശ്മീരിെൻറ പ്രത്യേക പദവി എടുത്തുകളഞ്ഞതിനു പിന്നാലെ അതിർത്തിയിൽ രൂപപ്പെട്ട പുതിയ പ്രത ിസന്ധി പരിഹരിക്കാൻ ദ്വിമുഖ നയവുമായി യു.എസ് നീക്കങ്ങളെന്ന് സൂചന. അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റം അവസാനിപ്പ ിക്കാൻ പാകിസ്താനുമേൽ സമ്മർദം ചെലുത്തുന്നതിനൊപ്പം ജമ്മു-കശ്മീരിൽ സാധാരണ അന്തരീക്ഷം തിരികെ കൊണ്ടുവരാൻ ഇന്ത്യയോട് ആവശ്യപ്പെടാനുമാണ് യു.എസ് പദ്ധതി. ഇന്ത്യയിൽ തീവ്രവാദ പ്രവർത്തനങ്ങൾക്ക് പാകിസ്താൻ ഫെണ്ടാഴുക്കുന്നത് അവസാനിപ്പിക്കാനും യു.എസ് ആവശ്യപ്പെടും. ഇന്ത്യ-പാക് പ്രശ്നത്തിൽ ഇടപെടാൻ തയാറാണെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ, വിഷയം രാജ്യത്തിെൻറ ആഭ്യന്തര വിഷയമാണെന്നാണ് ഇന്ത്യയുടെ നിലപാട്.

തീവ്രവാദ സംഘടനകൾക്ക് സഹായമൊരുക്കുന്നുവെന്ന പരാതിയിൽ കഴിഞ്ഞ ദിവസം സാമ്പത്തിക കർമസേന (എഫ്.എ.ടി.എഫ്) ഏഷ്യ-പസഫിക് വിഭാഗം പാകിസ്താനെ കരിമ്പട്ടികയിൽപെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം പാക് പ്രധാനമന്ത്രി ഇംറാൻ ഖാനുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിൽ ഇന്ത്യക്കെതിരായ കടുത്ത വിമർശനങ്ങൾ അവസാനിപ്പിക്കണമെന്ന് ട്രംപ് നിർദേശിച്ചിരുന്നു.

അതേസമയം, ജമ്മു-കശ്മീരിലെ മനുഷ്യാവകാശ വിഷയങ്ങളും യു.എസ് ഭരണകൂടത്തിെൻറ പരിഗണനയിലുണ്ട്. നേതാക്കളെ വിട്ടയക്കലുൾപ്പെടെ പ്രശ്നങ്ങളും യു.എസ് നേതാക്കൾ ഉന്നയിച്ചേക്കുമെന്നാണ് സൂചന. പാരിസിൽ ജി7 ഉച്ചകോടിക്കിടെ ട്രംപ്-മോദി കൂടിക്കാഴ്ചയിൽ ഇത്തരം വിഷയങ്ങൾ ചർച്ചയാകും.

Tags:    
News Summary - US working on two-prong strategy to ease India-Pak tensions over Kashmir - World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.