വാഷിങ്ടൺ: തുടർന്നു കൊണ്ടിരിക്കുന്ന വ്യാപാര യുദ്ധത്തിൽ ചൈനയെ വിമർശിച്ച് യു.എസ്. പതിറ്റാണ്ടുകളായി തുടരുന്ന നീതിയുക്തമല്ലാത്ത വ്യാപാരയിടപാടുകൾ ചൈന നിർത്തണമെന്ന് അവർ ആവശ്യപ്പെട്ടു. 1300 ചൈനീസ് ഉൽപന്നങ്ങൾക്ക് 25 ശതമാനം ഇറക്കുമതി തീരുവ ചുമത്താനുള്ള നടപടികൾ ശക്തമാക്കുമെന്നുള്ള സൂചനയും യു.എസ് നൽകി.
ചൈനയാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടതെന്നും അതിന് പ്രസിഡൻറ് ഡോണൾഡ് ട്രംപിനെ പഴിച്ചിട്ട് കാര്യമില്ലെന്നും ചൈന ഇതിന് പരിഹാരം കാണാൻ ശ്രമിക്കണമെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ സാൻഡേഴ്സ് പറഞ്ഞു.
ചൈനയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന 1300 ഉൽപന്നങ്ങൾക്ക് 25 ശതമാനം അധികനികുതി ചുമത്തിക്കൊണ്ട് 5000 കോടി ഡോളർ സമാഹരിക്കാനുള്ള യു.എസ് തീരുമാനത്തിന് തൊട്ടുപിന്നാലെയാണ് യു.എസ് ഉൽപന്നങ്ങൾക്കുമേൽ ചൈനയും നികുതി ചുമത്തിയത്. ഇരു രാജ്യങ്ങളും പരസ്പരം ഏർപ്പെടുത്തിയ പുതിയ ഇറക്കുമതി തീരുവ 5000 കോടി യു.എസ് ഡോളറാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.