ട്രംപിനെതിരായ ഇംപീച്ച്മെന്‍റ് പ്രമേയം സെനറ്റിൽ അവതരിപ്പിച്ചു VIDEO

വാഷിങ്ടൺ: യു.എസ് പ്രസിഡന്‍റ് ഡൊണൾഡ് ട്രംപിനെതിരായ ഇംപീച്ച്മെന്‍റ് പ്രമേയത്തിൽ ഉപരിസഭയായ സെനറ്റ് നടപടികൾ ത ുടങ്ങി. സ്പീക്കർ നാൻസി പെലേസി നിയോഗിച്ച ഏഴംഗ ഡെമോക്രാറ്റിക് പ്രതിനിധികൾ സെനറ്റിലെത്തി ട്രംപിനെതിരായ കുറ്റപത ്രം ഔദ്യോഗികമായി സമർപ്പിച്ചു. സെനറ്റ് ഇന്‍റലിജൻസ് കമ്മിറ്റി ചെയർമാൻ ആദം ഷേക്ക് ഉപരിസഭയിൽ പ്രമേയം അവതരിപ്പിച് ചു.

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജോൺ റോബിൻസന്‍റെ അധ്യക്ഷതയിലായിരിക്കും വിചാരണ നടപടികൾ ആരംഭിക്കുക. ചീഫ് ജസ് റ്റിസും 99 സെനറ്റർമാരും ഇംപീച്ച്മെന്‍റ് നടപടിയുടെ ജൂറി അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധി സഭാംഗങ്ങൾ പ്രോസിക്യൂട്ടർമാരുമാകും.

ജനുവരി 21 മുതലാണ് പ്രമേയത്തിൽ സെനറ്റിൽ ചർച്ച നടക്കുക. രണ്ടാഴ്ച നീളുന്ന വിചാരണക്ക് ശേഷം വോട്ടെടുപ്പ് നടക്കും. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ട്രംപിനെ കുറ്റക്കാരനായി സെനറ്റ് വിധിയെഴുതിയാൽ അദ്ദേഹം പുറത്തു പോകേണ്ടിവരും.

Full View

റിപ്പബ്ലിക്കൻ പാർട്ടിക്കാണ് സെനറ്റിൽ ഭൂരിപക്ഷമുള്ളത്. 100 അംഗ സെനറ്റിൽ 67 പേരുടെ പിന്തുണ വേണം പ്രമേയം പാസാകാൻ. എന്നാൽ, ഡെമോക്രാറ്റുകൾക്ക് 47 അംഗങ്ങൾ മാത്രമാണുള്ളത്. അതിനാൽ, പ്രമേയം പാസാകാൻ സാധ്യതയില്ല.

അധികാര ദുർവിനിയോഗം, കോൺഗ്രസ് നടപടികളെ തടസപ്പെടുത്തൽ എന്നീ കുറ്റങ്ങളുടെ പേരിൽ കഴിഞ്ഞ മാസമാണ് ട്രംപിനെ ജനപ്രതിനിധി സഭയായ കോൺഗ്രസ് ഇംപീച്ച് ചെയ്തത്.

2020ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ പ്രധാന എതിരാളിയായ മുൻ വൈസ് പ്രസിഡന്‍റ് ജോ ബൈഡനും മകനുമെതിരെ അന്വേഷണം പ്രഖ്യാപിക്കാൻ ഭരണകൂട സ്വാധീനം ഉപയോഗിച്ച് യുക്രെയ്ൻ സർക്കാറിനു മേൽ സമ്മർദം ചെലുത്തിയെന്ന ആരോപണത്തിലാണ് ട്രംപ് ഇംപീച്ച്മെന്‍റ് വിചാരണ നേരിടുന്നത്.

അമേരിക്കയുടെ 243 വർഷത്തെ ചരിത്രത്തിനിടെ ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്യുന്ന മൂന്നാമത്തെ പ്രസിഡന്‍റ് ആണ് ട്രംപ്. 1868ൽ ആൻഡ്രു ജോൺസനെയും 1998ൽ ബിൽ ക്ലിന്‍റനെയും അമേരിക്കൻ കോൺഗ്രസ് ഇംപീച്ച്മെന്‍റ് ചെയ്തിരുന്നു. സെനറ്റ് പിന്നീട് കുറ്റവിമുക്തരാക്കിയതിനെ തുടർന്ന് ഇരുവരും പ്രസിഡന്‍റ് പദവിയിൽ തുടർന്നു.

Full View
Tags:    
News Summary - Trump's Impeachment: Trial Proceedings Have Begun in US Senat -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.