വാഷിങ്ടൺ: ഒാരോ ദിനവും പുതിയ വിവാദങ്ങളുമായി സ്വന്തം രാജ്യത്തും പുറത്തും വിമർശങ്ങളേറെ ഏറ്റുവാങ്ങിയ പ്രസിഡൻറ് ഡോണൾഡ് ട്രംപിന് അമേരിക്കയിൽ ജനപ്രീതി ഏഴു പതിറ്റാണ്ടിനിടയിലെ ഏറ്റവും കുറഞ്ഞതെന്ന് സർവേ റിപ്പോർട്ട്. 2016ലെ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ എതിരാളിയായിരുന്ന ഹിലരി ക്ലിൻറണെ കുറിച്ച വിവരങ്ങൾക്ക് റഷ്യൻ പ്രതിനിധികളുടെ സേവനം ഉപയോഗിച്ചെന്ന വെളിപ്പെടുത്തൽ പുറത്തുവന്നതിനിടെ വാഷിങ്ടൺ പോസ്റ്റും എ.ബി.സി ന്യൂസും നടത്തിയ അഭിപ്രായ സർവേയിലാണ് 36 ശതമാനം പേർ മാത്രം ട്രംപിനെ പിന്തുണച്ചത്.
ട്രംപ് അധികാരത്തിലെത്തി 100 ദിവസം തികച്ചതിനുടൻ നടത്തിയ സർവേയിൽ ലഭിച്ചതിനെക്കാൾ ആറു പോയൻറ് താഴെയാണ് പുതിയ കണക്ക്. പുതിയ പ്രസിഡൻറ് അധികാരമേൽക്കുന്നതിന് മുമ്പുള്ളതിനെക്കാൾ അമേരിക്ക ആഗോള നേതൃരംഗത്ത് ദുർബലമായെന്ന് കരുതുന്നവരാണ് 48 ശതമാനം. റിപ്പബ്ലിക്കൻ സർക്കാർ പ്രഖ്യാപിച്ച പുതിയ പദ്ധതികൾക്ക് ലഭിച്ച പിന്തുണയാകെട്ട, വെറും 25 ശതമാനവും. മുമ്പ്, ബറാക് ഒബാമയുടെ പദ്ധതികൾക്ക് 50 ശതമാനം പേരുടെ പിന്തുണയുണ്ടായിരുന്നിടത്താണ് ജനകീയ അംഗീകാരത്തിലെ തകർച്ച. ഡോണൾഡ് ട്രംപ് ജൂനിയറുൾപ്പെടെ പ്രമുഖരും റഷ്യൻ പ്രതിനിധികളും തമ്മിൽ നടത്തിയ ചർച്ചകളെ കടുത്ത പുച്ഛത്തോടെ കാണുന്നവരാണ് 63 ശതമാനം പേർ.
പുതിയ കണക്കുകളെ പകുതി പരിഹാസത്തോടെയാണെങ്കിലും ട്രംപ് സ്വാഗതം ചെയ്തിട്ടുണ്ട്. ഇതുപോലൊരു സമയത്ത് 40 ശതമാനത്തോളം പേരുടെ പിന്തുണ മികച്ചതാണെന്നായിരുന്നു അദ്ദേഹത്തിെൻറ പ്രതികരണം. അമേരിക്കയിൽ ട്രംപിന് വൻ വിജയ സാധ്യത നിലനിന്നപ്പോഴും ജനകീയ വോട്ടിങ്ങിൽ ഹിലരി വിജയിക്കുമെന്ന് െതരഞ്ഞെടുപ്പ് കാലത്തെ വാഷിങ്ടൺ പോസ്റ്റ്- എ.ബി.സി സർവേ പ്രവചിച്ചിരുന്നു.
അതിനിടെ, റഷ്യൻ പ്രതിനിധികളെ കാണാൻ ട്രംപ് ജൂനിയറും സംഘവും പുറപ്പെടുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ട്രംപിെൻറ തെരഞ്ഞെടുപ്പ് പ്രചാരണ സമിതി 50,000 ഡോളർ ഇവർക്ക് അനുവദിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇൗ തുക റഷ്യൻ സംഘത്തിന് കൈമാറിയിരിക്കാമെന്നാണ് നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.