വാഷിങ്ടൺ: യു.എസിെൻറ തെക്കൻ അതിർത്തികളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്. കുടിയേറ്റക്കാരെ തടയാൻ മെക്സിക്കൻ അതിർത്തിയിൽ ഉരുക്കുമതിൽ പണി തുടരാൻ പണം അനുവ ദിക്കാത്തതിനാലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് എന്നാണ് ട്രംപിെൻറ വാദം.
അടിയന്തരാവസ്ഥക്കാലത്തെ അധികാരമുപയോഗിച്ച് മതിൽ പണിയുെമന്ന് ട്രംപ് വ്യക്തമാക്കി. എന്നാൽ ട്രംപ് അധ ികാര ദുർവിനിയോഗം നടത്തുകയാണെന്ന് ഡെമോക്രാറ്റുകൾ ആരോപിച്ചു.
നികുതിദായകരുടെ പണം ഉപയോഗിച്ച് മതിൽ പണിയാനായിരുന്നു ട്രംപിെൻറ തീരുമാനം. എന്നാൽ അതിന് നിയമതടസങ്ങൾ നേരിട്ടതിനാൽ കോണ്‍ഗ്രസിനെ മറികടന്ന് സൈനിക ഫണ്ടുപയോഗിച്ച് മതില് നിർമിക്കാനുള്ള നീക്കത്തിലാണ് ട്രംപ്. യു.എസ് ഭരണസ്തംഭനകാലത്ത് തീർപ്പാക്കാതിരുന്ന ബില്ലുകൾക്കൊപ്പം ഇൗ പദ്ധതിയിലും ട്രംപ് ഒപ്പുവെച്ചു. എന്നാൽ ട്രംപിെൻറ പദ്ധതി കോടതിയിൽ ചോദ്യം ചെയ്യുമെന്ന് മുതിർന്ന ഡെമോക്രാറ്റുകൾ അറിയിച്ചു.
മതിൽ നിർമാണത്തിനായി ട്രംപ് ആവശ്യപ്പെട്ടത് 570 കോടി ഡോളറാണ്. ഇത് ലഭിക്കാത്ത സാഹചര്യത്തിലാണ് ട്രംപിെൻറ നടപടി. മൂന്നാഴ്ചത്തേക്ക് താൽക്കാലികമായി നിര്‍ത്തിവെച്ച ട്രഷറി സ്തംഭനം തുടരുമെന്ന ആശങ്കകള്ക്കിെടയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള ട്രംപിെൻറ തീരുമാനം. രണ്ടു മാസത്തോളം നീണ്ട അനിശ്ചിതത്വത്തിനു ശേഷമാണ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
അനധികൃത കുടിയേറ്റം തടയാന്‍ അമേരിക്കയുടെ മെക്സികോ അതിര്‍ത്തിയില്‍ മതില് നിർമിക്കുമെന്നത് ട്രംപിെൻറ തെരഞ്ഞെടുപ്പ് വാഗ്ദാനമാണ്. ജനപ്രതിനിധി സഭയിൽ ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷം ലഭിച്ചതോടെ മതിലിനുള്ള ഫണ്ട് പാസാകാത്ത അവസ്ഥയായി. മതിലിനുള്ള ഫണ്ട് പാസാക്കിയാലേ ട്രഷറി പ്രവര്‍ത്തിപ്പിക്കാനുള്ള ബില്ലില്‍ ഒപ്പിടൂ എന്ന വാശിയേറിയ നിലപാട് ട്രംപ് സ്വീകരിച്ചതോടെയാണ് ഒരു മാസത്തിലേറെ നീണ്ട സ്തംഭനമുണ്ടായത്. സമവായ ചര്‍ച്ച നടത്താന്‍ ഇരുകൂട്ടരും ധാരണയായതോടെ ട്രഷറി താൽക്കാലികമായി തുറന്നുകൊടുത്തു.എന്നാൽ, മതിൽ വിഷയത്തിൽ ഡെമോക്രാറ്റുകളും ട്രംപും തമ്മില്‍ സമവായത്തിലെത്തിയില്ല. ഈ സാഹചര്യത്തിലാണ് മറ്റൊരു സ്തംഭനം തുടങ്ങുന്നതിനുമുമ്പ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.