ഹ്യൂസ്റ്റൻ: വളർത്തുപുത്രിയായ ഷെറിെൻറ മരണത്തിൽ പിടിയിലായ ഇന്ത്യൻ-അമേരിക്കൻ ദമ്പതികൾ ഷിനി മാത്യൂസ്, വെസ്ലി മാത്യൂസ് എന്നിവരെ വെവ്വേറെ വിചാരണക്ക് വിധേയമാക്കും. ഡാളസ് കൗണ്ടി കോടതി ഇക്കാര്യം അറിയിച്ചതായി ഫോക്സ്4ന്യൂസ് റിപ്പോർട്ട് ചെയ്തു. 2017 ഒക്ടോബർ 22നാണ് വെസ്ലി-ഷിനി ദമ്പതികളുടെ ദത്തുപുത്രിയായ ഷെറിനെ മരിച്ചനിലയിൽ കണ്ടെത്തുന്നത്.
കുഞ്ഞിനെ കാണാനില്ലെന്നു പറഞ്ഞ് ഷിനി പരാതി നൽകിയതിെൻറ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ കുഞ്ഞ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പിന്നീട് നടന്ന വിശദ അന്വേഷണത്തിലാണ് ഷെറിൻ ശ്വാസംമുട്ടി മരിച്ചതാണെന്ന് കണ്ടെത്തുന്നത്. പാലുകുടിപ്പിക്കുന്നതിനിടെ കുട്ടി മരിക്കുകയായിരുന്നുവെന്ന് സ്ഥിരീകരിച്ചതോടെ ദമ്പതികളെ അറസ്റ്റ് ചെയ്തിരുന്നു. ബിഹാറിലെ ഒരു അനാഥാലയത്തിൽനിന്നാണ് ഭർത്താവ് വെസ്ലി കുഞ്ഞിനെ ദത്തെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.