ന്യൂയോർക്: ആൻറീവൈറൽ മരുന്നായ റെംഡിസിവിർ കോവിഡ്-19 പ്രതിരോധത്തിൽ നിർണായകമെന്ന് യു.എസ് ശാസ്ത്രജ്ഞർ. ഇ ബോള ചികിത്സക്കാണ് റെംഡിസിവിർ വികസിപ്പിച്ചത്. മരുന്ന് ഉള്ളിലെത്തുന്നതോടെ സെല്ലുകളിൽ വൈറസിെൻറ എൻസൈമുക ളെ ആക്രമിക്കുകയാണ് ചെയ്യുക. ഈ മരുന്ന് നൽകിയ രോഗികൾ 30 ശതമാനം വേഗം സുഖം പ്രാപിക്കുന്നതായാണ് യു.എസ് ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ.
യു.എസിലെയും ഏഷ്യയിലെയും യൂറോപ്പിലെയും 68 കേന്ദ്രങ്ങളിലെ 1063 രോഗികളിലാണ് മരുന്ന് പരീക്ഷിച്ചത്. അതേസമയം, ഇബോള പ്രതിരോധത്തിൽ ഈ മരുന്ന് കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്ന പഠനറിപ്പോർട്ട് കഴിഞ്ഞാഴ്ച ലോകാരോഗ്യ സംഘടന പുറത്തുവിട്ടിരുന്നു. വൂഹാനിലെ രോഗികളിലും കാര്യമായ മാറ്റം ഉണ്ടാക്കിയില്ലെന്നും റിപ്പോർട്ടുണ്ടായിരുന്നു. യു.എസ് ശാസ്ത്ര്ഞരുടെ പുതിയ കണ്ടെത്തൽ ലോകാരോഗ്യ സംഘടന ഉദ്യോഗസ്ഥൻ മൈക്കിൾ റയാൻ തള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.