െഎക്യരാഷ്ട്രസഭ: പാകിസ്താൻ ആസ്ഥാനമായ ഭീകര സംഘടനയായ ജയ്ശെ മുഹമ്മദ് ആസൂത്രണം ചെയ്ത പുൽവാമ ആക്രമണത്തെ യ ു.എൻ സുരക്ഷ കൗൺസിൽ കടുത്തഭാഷയിൽ അപലപിച്ചു. നിന്ദ്യമായ ഇൗ ഭീകരപ്രവൃത്തി നടത്തിയവരെയും ആസൂത്രണം ചെയ്തവരെയും സ്പോൺസർ ചെയ്തവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് കൗൺസിൽ ആവശ്യപ്പെട്ടു.
ജയ്ശെ മുഹമ്മദിെൻറ പേരെടുത്തു പറഞ്ഞാണ് അപലപിച്ചത്. ജയ്ശെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണെമന്ന് ആവശ്യപ്പെട്ട് ഇന്ത്യ നേരത്തേ സുരക്ഷ കൗൺസിലിൽ അവതരിപ്പിച്ച ആവശ്യം, കൗൺസിൽ അംഗമായ ചൈന വീറ്റോ ചെയ്തിരുന്നു.
‘‘40ലേറെ ഇന്ത്യൻ അർധസൈനിക സേനാംഗങ്ങൾ കൊല്ലപ്പട്ട നിന്ദ്യവും ഭീരുത്വം നിറഞ്ഞതുമായ കാർബോംബ് സ്ഫോടനത്തെ സുരക്ഷ കൗൺസിൽ ശക്തമായ ഭാഷയിൽ അപലപിക്കുന്നു. ജയ്ശെ മുഹമ്മദ് ഇൗ ആക്രമണത്തിെൻറ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുമുണ്ട്.’’ -കൗൺസിൽ പുറത്തിറക്കിയ പ്രസ്താവന പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.