വാഷിങ്ടൺ/ ബെയ്ജിങ്: ഇന്ത്യയെ നടുക്കിയ ഭീകരാക്രമണത്തിനുപിന്നിൽ പ്രവർത്തിച്ച വർക്ക് സംരക്ഷണമേകുന്ന പാകിസ്താെൻറ നിലപാടിനെ അമേരിക്ക ശക്തമായ ഭാഷയിൽ അപല പിച്ചപ്പോൾ ആക്രമണത്തെ മാത്രം അപലപിച്ച് ചൈനയുടെ ഒഴിഞ്ഞുമാറൽ. പുൽവാമ ആക്രമണത് തിെൻറ ഉത്തരവാദിത്തം പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടന ജയ്ശ െ മുഹമ്മദ് ഏറ്റെടുത്തുകൊണ്ടുള്ള പ്രസ്താവന പുറത്തുവന്ന സാഹചര്യത്തിൽ ഇരു രാഷ്ട്രങ്ങളുടെയും പ്രതികരണം പ്രാധാന്യമർഹിക്കുന്നതാണ്.
ആക്രമണത്തെ കടുത്ത ഭാഷയിൽ വിമർശിച്ച യു.എസ്, ഭീകര സംഘടനകൾക്ക് സുരക്ഷിത താവളം ഒരുക്കുന്ന നടപടി പാകിസ്താൻ ഉടൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ‘‘പാക് മണ്ണിൽ സുരക്ഷിതമായി വിഹരിക്കുന്ന ഭീകരസംഘങ്ങൾക്ക് നൽകുന്ന പിന്തുണ ഉടൻ അവസാനിപ്പിക്കണമെന്ന് ആ രാജ്യത്തോട് ആവശ്യപ്പെടുകയാണ്. മേഖലയിൽ അക്രമവും ഭീകരതയും വിതക്കലാണ് ഇത്തരം സംഘങ്ങളുടെ ഏക ലക്ഷ്യം’’ -വൈറ്റ് ഹൗസ് മാധ്യമ സെക്രട്ടറി സാറ സാൻഡേഴ്സ് വ്യാഴാഴ്ച രാത്രി വൈകി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ഭീകരവിരുദ്ധ പ്രവർത്തനം ഉൗർജിതമാക്കുന്നതിന് ഇന്ത്യയും യു.എസും നടത്തുന്ന പരിശ്രമങ്ങൾക്ക് ഇൗ ആക്രമണം ആക്കം കൂട്ടുമെന്നും പ്രസ്താവന വ്യക്തമാക്കുന്നു.
അതേസമയം, ഭീകരാക്രമണത്തെ മാത്രം അപലപിച്ച് പാകിസ്താനെതിരെ മൗനം പാലിക്കുന്ന വിധമായിരുന്നു ചൈനീസ് പ്രതികരണം. ആക്രമണത്തിൽ കടുത്ത നടുക്കം രേഖപ്പെടുത്തുന്നുവെന്ന് പ്രസ്താവിച്ച ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ്, ജയ്ശെ മുഹമ്മദ് (ജെ.ഇ.എം) തലവൻ മസൂദ് അസ്ഹറിനെ വിട്ടുകിട്ടുന്നതിൽ ഇന്ത്യക്ക് പിന്തുണ നൽകുന്നതുസംബന്ധിച്ച് ഉറപ്പൊന്നും പറഞ്ഞില്ല. ഭീകരസംഘടനയായി െഎക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിെൻറ 1267 സമിതിയുടെ പട്ടികയിൽ ഉൾപ്പെടുത്തിയ സംഘടനയാണ് ജെ.ഇ.എം. ‘‘ഇൗ ആക്രമണത്തിൽ കടുത്ത നടുക്കം രേഖപ്പെടുത്തുന്നു.
ആക്രമണത്തിന് ഇരയായവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുകയാണ്’’ -വക്താവ് ഗെൻഗ് ഷുവാങ് ബെയ്ജിങ്ങിൽ മാധ്യമങ്ങളോടു പറഞ്ഞു. എല്ലാ രൂപത്തിലുമുള്ള ഭീകരതയെയും തങ്ങൾ എതിർക്കുന്നുവെന്നും സമാധാനം ഉയർത്തിപ്പിടിക്കുന്നതിലും ഭീകരതയെ ചെറുക്കുന്നതിലും മേഖലയിലെ എല്ലാ രാജ്യങ്ങളും ഒരുമിച്ചു പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മസൂദ് അസ്ഹറിനെ ആഗോള ഭീകരവാദിയായി യു.എൻ സുരക്ഷാ കൗൺസിൽ പ്രഖ്യാപിച്ചതല്ലേ എന്ന ചോദ്യത്തിന്, യു.എന്നിെൻറ പ്രസ്തുത സമിതിക്ക് ഭീകരവാദ സംഘടനകളെ സംബന്ധിച്ച് നിശ്ചിത വ്യവസ്ഥകൾ ഉണ്ടെന്നായിരുന്നു മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.