വാഷിങ്ടണ്‍: ഡോണള്‍ഡ് ട്രംപിന്‍െറ വിവാദ ഉത്തരവിനെ വിമര്‍ശിച്ച് ബറാക് ഒബാമ. അധികാരമൊഴിഞ്ഞ് പത്തുദിനം പിന്നിട്ടപ്പോഴാണ് തന്‍െറ പിന്‍ഗാമിയുടെ നടപടിയില്‍ മുന്‍ യു.എസ് പ്രസിഡന്‍റ് മൗനം ഭഞ്ജിച്ചത്. മതത്തിന്‍െറയും വിശ്വാസത്തിന്‍െറയും പേരില്‍ വ്യക്തികള്‍ക്കെതിരെയുള്ള വിവേചനം അംഗീകരിക്കാനാവില്ളെന്ന് ഒബാമയുടെ ഓഫിസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു. പ്രസിഡന്‍റ് പദം വിട്ടതിനുശേഷം ഒബാമയുടെ ഓഫിസില്‍നിന്നുള്ള ആദ്യ വാര്‍ത്തക്കുറിപ്പ് കൂടിയാണിത്.
പ്രസിഡന്‍റായിരുന്ന ഒബാമയുടെ വിദേശനയങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇപ്പോഴത്തെ പ്രസിഡന്‍റിന്‍െറ വിവേചനപരമായ ഉത്തരവിനോട് യോജിക്കാനാവില്ളെന്ന് ഒബാമയുടെ വക്താവ് കെവിന്‍ ലെവിസ് അറിയിച്ചു. രാജ്യത്തിന്‍െറ ഗതിയില്‍ പൗരന്‍െറ പങ്കാളിത്തത്തിന്‍െറ പ്രാധാന്യത്തെക്കുറിച്ചും ജനാധിപത്യത്തെ കാത്തുരക്ഷിക്കുന്നതില്‍ മുഴുവന്‍ അമേരിക്കക്കാരുടെയും ഉത്തരവാദിത്തത്തെക്കുറിച്ചുമായിരുന്നു ഒബാമയുടെ അവസാന പ്രസംഗം. അത് വെറും തെരഞ്ഞെടുപ്പു ദിനത്തിലേക്കുവേണ്ടി മാത്രമുള്ളതായിരുന്നില്ല. എല്ലാ ദിവസത്തേക്കുമുള്ളതായിരുന്നുവെന്നും വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.